Friday, August 19, 2011

മലയാളിക്ക് ദോശ തിന്നാനാശ (ഒരു സിനിമാദോശ ഉണ്ടാക്കിയ മാറ്റം)





തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലെ പ്രശസ്തമായ ഒരു ഐ.ടി കമ്പനിയുടെ വാര്‍ഷികം. തലസ്ഥാനത്തെ നക്ഷത്രഹോട്ടലില്‍ ഒരുക്കിയ ഡിന്നര്‍പാര്‍ട്ടിയിലെ ഏറ്റവും ഡിമാന്‍ഡുള്ള ചൂടന്‍ വിഭവം- ദോശ!


അതേ നമ്മുടെ അടുക്കളപ്പാതകങ്ങളില്‍ ഒരു വിലയുമില്ലാതെ ഒതുങ്ങിക്കിടന്നിരുന്ന ദോശ തന്നെ. ദോശയ്ക്കു വേണ്ടിയായിരുന്നു ടെക്കികളുടെ പിടിവലി. തട്ടില്‍കുട്ടി ദോശയെന്ന ഓമനപ്പേരില്‍ വിളിക്കുന്ന പപ്പടവലിപ്പത്തിലുള്ള നാടന്‍ദോശയാണ് മേശപ്പുറത്ത് നിരന്നിരുന്നത്. തിരുവനന്തപുരത്തു മാത്രമല്ല, കൊച്ചിയിലും കോഴിക്കോട്ടുമൊക്കെയുള്ള പ്രമുഖഹോട്ടലുകളിലെ മെനുചാര്‍ട്ടുകളില്‍ തട്ടുദോശകള്‍ ഇടംപിടിച്ചുകഴിഞ്ഞു. ദോശയുടെ ഒരു കാലം എന്നല്ലാതെ എന്തു പറയാന്‍?


തട്ടില്‍കുട്ടി ദോശ ഇടിച്ചുകയറിയതോടെ സാദാദോശയ്ക്കും മസാലദോശയ്ക്കുമൊന്നും ഇപ്പോള്‍ ആവശ്യക്കാരില്ല. കേരളദോശയെ പുച്ഛിച്ചു പടിയിറക്കിവിട്ടിരുന്ന തമിഴന്‍മാരുടെ അണ്ണാച്ചിഹോട്ടലുകളും ഇപ്പോള്‍ തട്ടുദോശയുണ്ടാക്കാനായി ദോശകല്ലുകള്‍ ചൂടാക്കിത്തുടങ്ങിയിരിക്കുന്നു.


സിനിമാദോശ ഉണ്ടാക്കിയ മാറ്റംദോശയുടെ ഈ ചാകരക്കാലം കേരളത്തില്‍ എന്തുമാറ്റമുണ്ടാക്കി എന്നന്വേഷിക്കുന്നത് രസകരമായിരിക്കും.പുട്ട്-കടല, കപ്പ-ഇറച്ചി, പൊറോട്ട-മുട്ട തുടങ്ങിയ ജനപ്രിയകോമ്പിനേഷനുകളെയെല്ലാം തട്ടുദോശ പിന്നിലാക്കി.


ചമ്മന്തിയോ ചാറോ പിന്തുണ നല്‍കിയാലും ഇല്ലെങ്കിലും ഒറ്റക്ക് ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം ദോശ കൈയടക്കിയിരിക്കുന്നു.മലയാളരുചിയെ അടക്കി ഭരിച്ചിരുന്ന മേല്‍പ്പറഞ്ഞ രുചിക്കൂട്ടുകളില്‍നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനത്തിന് ചുരുങ്ങിയത് ഒരു കൂട്ടംപേരെങ്കിലും സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിനും സംവിധായകനായ ആഷിക് അബുവിനും നന്ദി പറയുന്നുണ്ടാവണം. സിനിമാനുഭവത്തില്‍ മാത്രമല്ല രുചിയുടെ രസക്കൂട്ടുകളിലും പുതിയ ഭാവപ്പകര്‍ച്ചകള്‍ക്ക് ഈ ചിത്രം വഴിയൊരുക്കിയിരിക്കുന്നു. തട്ടുകടകളിലും ഹോട്ടലുകളിലും മാത്രമല്ല വീട്ടകങ്ങളിലും ഇപ്പോള്‍ തട്ടില്‍കുട്ടിദോശക്കാണ് ഏറെ പ്രിയം.


ഭക്ഷണപ്രിയരായ ഒരുകൂട്ടം കഥാപാത്രങ്ങളിലൂടെ ആധുനീകവും നാഗരീകവുമായ മലയാളജീവിതത്തിന്റെ സിനിമാസാക്ഷ്യംകൂടിയാണ് യുവസംവിധായകനായ ആഷിക് അബു സംവിധാനം ചെയ്ത ഈ സിനിമ.




എസ്.എഫ്‌ഐക്കാര്‍ ദോശ കഴിക്കില്ല; അവര്‍ പട്ടിണി കിടക്കുന്നവരാണ്




മുകളിലെഴുതിയ പ്രസ്താവന ഇതോടെ തിരുത്തുകയാണ്. എസ്.എഫ്.ഐക്കാരും ഇപ്പോള്‍ ദോശ കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. എടുപ്പിലും നടപ്പിലും എഴുത്തിലും ചിന്തയിലും ആഷിക് അബു ഒരു ഇടതുപക്ഷക്കാരനാണ്. മുണ്ടുടുക്കുമ്പോള്‍ പക്ഷെ ഈ ഇടതുആഭിമുഖ്യമില്ല. സിനിമയില്‍ തരംകിട്ടിയപ്പോഴൊക്കെ ദേശാഭിമാനി തന്നെ വിടര്‍ത്തിക്കാട്ടാനും മറക്കുന്നില്ല.


രുചിയുടെ വ്യത്യസ്തലോകങ്ങളിലൂടെയുള്ള ഒരു പ്രയാണം ആഷികിന്റെയും ജീവിതത്തിലുണ്ട്. രുചികരമായ ആഹാരം കഴിക്കുമെങ്കിലും ആഹാരത്തോട് അമിതമായ താല്‍പര്യം ഈ വിദ്യാര്‍ത്ഥിനേതാവിനുണ്ടായിരുന്നില്ല. വ്യത്യസ്തകാലങ്ങളില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ജനറല്‍ സെക്രട്ടറിയും


മാഗസീന്‍ എഡിറ്ററും ചെയര്‍മാനുമൊക്കെയായിരുന്നു ആഷിക്. പട്ടിണികിടന്നും പോരാടുന്നവരാണേല്ലാ എസ്.എഫ്.ക്കാര്‍.(അന്ന്).''കോളേജിനുള്ളില്‍ നല്ല കാന്റീന്‍ പ്രവര്‍ത്തിച്ചിരുന്നു. നമ്മുടെ ചില ഫ്രണ്ട്‌സ് ഒക്കെയാണത് നടത്തുന്നത്. കട്ടന്‍ ചായയായിരുന്നു പ്രധാനഭക്ഷണം. പിന്നെ കോളേജിനടുത്ത് എറണാകുളം ശിവക്ഷേത്രത്തോട് ചേര്‍ന്ന് ചില പരമ്പരാഗതഭക്ഷണങ്ങള്‍ കിട്ടുന്ന ചായക്കടകളൊക്കെയുണ്ട്. ദോശയും പുട്ടും ഉപ്പുമാവും കഴിക്കണമെങ്കില്‍ അവിടെപോകണം. നോണ്‍വെജിറ്റേറിയന്‍ വേണമെങ്കില്‍ ബോട്ടുജെട്ടിക്കടുത്തു പോകണം. അവിടെയുള്ള പാര്‍ട്ടി ഓഫീസായിരുന്നു ഒരുകാലത്തെ പ്രധാനതാവളം. കോളേജില്‍ ചില സഹപാഠികള്‍ നല്ല വാഴയിലവാട്ടി ചോറുകൊണ്ടുവരുന്നവരായിരുന്നു. അവരുടെ പൊതി ഷെയറുചെയ്തുകഴിച്ചിട്ടുണ്ട്. വാട്ടിയ ഇലയുടെ നല്ല ഭംഗിയുള്ള പച്ച ഇപ്പോഴും മനസ്സിലുണ്ട്. ഇലയില്‍ നല്ല തുമ്പത്തൂവെണ്മയുള്ള ചോറ്. സാള്‍ട്ട് ആന്റ്‌പെപ്പറിന്റെ വ്യത്യസ്തതയുള്ള പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തപ്പോള്‍ ഈ ഓര്‍്മകള്‍ ഉപകരിച്ചു.




'' മലയാളരുചിയും, ജീവിതവും- വ്യത്യസ്തമായ ഈ പ്രമേയത്തിലേക്ക് എത്തിയതെങ്ങിനെ?




ഭക്ഷണം മലയാൡജീവിതത്തോട് വളരെയെറെ അടുത്തുനില്‍ക്കുന്നതാണെന്ന് പറഞ്ഞാല്‍ അതൊരു ജാഡയാകുമേല്ലാ. ഭക്ഷണത്തിന് ടേസ്റ്റിെല്ലങ്കില്‍ ആഹാരത്തോട് മാത്രമല്ല ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയാത്തവരാണ് നമ്മള്‍. ഭക്ഷണത്തെ പ്രമേയമാക്കി മലയാളത്തില്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വളരെ ഗൗരമായി ഈ വിഷയം കൈകാര്യംചെയ്ത സിനിമകളില്ല. എന്റെ മനസ്സില്‍ ഇതേപ്പറ്റിയുള്ള ചില ചിന്തകളുണ്ടായിരുന്നു. അനുയോജ്യമായ സന്ദര്‍ഭമൊരുങ്ങിയപ്പോള്‍ ഇതുചെയ്യുവാന്‍ തീരുമാനിച്ചു.




വ്യത്യസ്തമായ പോസ്റ്ററുകളും പരസ്യവാചകങ്ങളും. രുചികരമായ ഒരു സദ്യയിലേക്കു ക്ഷണിക്കുന്ന ഒരു ഫീല്‍ ഉണ്ടായിരുന്നു




ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാണ് ഞങ്ങള്‍ ഈ സിനിമയ്ക്കു നല്‍കിയ തലക്കെട്ടുകളിലൊന്ന്. ദോശ കഴിക്കാന്‍ കയറി ഒരു ബിരിയാണി കഴിച്ചിറങ്ങിയ സുഖമെന്നാണ് പല പ്രേക്ഷകരും എന്നെവിളിച്ചുപറഞ്ഞത്. ഈയിടെ എരമല്ലൂരിലെ തിയറ്ററില്‍ സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് തിയറ്റര്‍ ഉടമകളും സിനിമയെ സ്‌നേഹിക്കുന്നവരും ചേര്‍ന്ന് ദോശ ചുട്ടുകൊടുത്തിരുന്നു. പരസ്യത്തിലെ പ്രചരണത്തിലുപരി പ്രേക്ഷകരുടെ ഭാഗത്തു നിന്നുള്ള സദുദ്യമങ്ങളും നല്ലവാക്കുകളുമാണ് ചിത്രത്തെ ഇങ്ങനെ വിജയിപ്പിച്ചത്.




മലയാളസിനിമയില്‍ ട്രാഫിക്കും സാള്‍ട്ട് ആന്റ് പെപ്പറും ചാപ്പാകുരിശും പോലുള്ള സിനിമകള്‍ മാറ്റം കുറിച്ചിരിക്കുന്നു ?




കാശുകൊടുത്ത് സിനിമ കാണാനെത്തിയവരെ നിരാശപ്പെടുത്താതിരിക്കുക എന്നതാണ് എന്റെപോളിസി. ഇതാണ് ഒരു ചിത്രത്തിന്റെയും സംവിധായകന്റെയും പ്രാഥമികമായ ധര്‍മമെന്നു ഞാന്‍ കരുതുന്നു. സാള്‍ട്ട് ആന്റ് പെപ്പറിന്റെ വിജയം ഇത്തരത്തിലുള്ള നിരവധി സിനിമകള്‍ ഉണ്ടാവാന്‍ കാരണമായേക്കും. ട്രാക്ക് മാറി ചിന്തിക്കാനും അത് ബോധ്യപ്പെടുത്താനും വലിയ ബുദ്ധിമുട്ടായിരുു. ഇനി ആ സ്ഥിതിക്ക് മാറ്റം വരും. പുതിയ ചെറുപ്പക്കാരും സോഷ്യല്‍മീഡിയ നെറ്റുവര്‍ക്കുകളുമൊക്കെ ഈ മാറ്റത്തിനു വലിയ പങ്കുവഹിച്ചു.




സാള്‍ട്ട് ആന്റ് പെപ്പറിന്റെ വിജയത്തില്‍ ഫെയ്‌സ്ബുക്കും ഒരു പങ്കുവഹിച്ചു.




ഫെയ്‌സ്ബുക്കും ദോശയും തമ്മില്‍ ബന്ധമൊന്നുമില്ല. പക്ഷെ സാള്‍ട്ട് ആന്റ് പെപ്പര്‍ ഇറങ്ങിയ ശേഷം ഫെയ്‌സ്ബുക്കില്‍ ദോശയും ഇടം പിടിച്ചു. സിനിമയെ വലിയ വിജയത്തിലെത്തിച്ചതില്‍ ഫെയ്‌സ്ബുക്കിനും വലിയ പങ്കുണ്ട്. സാള്‍ട്ട് ആന്റ് പെപ്പറിനായി പ്രത്യേകപേജ് ക്രിയേറ്റുചെയ്തു. ധാരാളം പേര്‍ അതിലംഗങ്ങളായി. നല്ല സിനിമയെ സ്‌നേഹിക്കുന്ന ഫെയ്‌സ് ബുക്ക് അംഗങ്ങളെല്ലാം ചിത്രം തുടക്കത്തില്‍ത്തന്നെ കാണുകയും പ്രമോഷന്‍ നല്‍കുകയും ചെയ്തു. ഇത് നല്ല ചിത്രമാണെന്ന്് ലോകത്തെ അറിയിച്ചത് ഇവരാണ്. സിനിമയുടെ ടൈറ്റില്‍സിലും ഫെയ്‌സ് ബുക്കിനോടുള്ള നന്ദി അറിയിച്ചിട്ടുണ്ട്്. ഇല്ലെങ്കില്‍ അത് അവരോടുള്ള നന്ദികേടായേനെ.




കൊട്ടാരക്കരയിലെ ഉണ്ണിയപ്പംമനുഷ്യരുടെ തലവര മാറ്റുമോ?




അമ്പലപ്പുഴ പാല്‍പ്പായസം പോലെയും ആറന്മുള വള്ളസദ്യപോലെയും പുകഴ്‌പെറ്റതാണ് കൊട്ടാരക്കരയിലെ ഉണ്ണിയപ്പവും. ഉണ്ണിയപ്പം ഉണ്ടാക്കണമെങ്കില്‍ അത് കൊട്ടാരക്കരക്കാര്‍ തന്നെയുണ്ടാക്കണം. എന്താണ് ഈ രുചിയുടെ ഗുട്ടന്‍സെന്ന് കൊട്ടാരക്കരക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ നല്ല ഉണ്ണിയപ്പം തിന്നണമെങ്കില്‍ കൊട്ടരക്കരയില്‍ പോകണമെന്നതാണ് അവസ്ഥ. ഉണ്ണിയപ്പപ്രിയരായ യുവാക്കള്‍ കൊട്ടാരക്കരയില്‍പ്പോയി പെണ്ണുകെട്ടാനും ഒരുമ്പെടുന്നു.ഉണ്ണിയപ്പമുണ്ടാക്കുന്നതില്‍ പെണ്ണുങ്ങളേക്കാള്‍ മിടുക്ക് കൊട്ടാരക്കരയിലെ ആണുങ്ങള്‍ക്കാണെന്നതാണ് പരസ്യമായ ഒരു രഹസ്യം. സാള്‍ട്ട് ആന്റ് പെപ്പറിലെ കുക്ക് ബാബുവാണ് ഇതിന് മികച്ച എക്‌സാംപിള്‍. കൊട്ടാരക്കരയിലെ ഒരു വീട്ടില്‍ പെണ്ണുകാണാനെത്തിയ കാളിദാസന്് (ലാല്‍) പെണ്ണിനെയല്ല മുമ്പില്‍കൊണ്ടുവച്ച ഉണ്ണിയപ്പത്തെയാണ് ബോധിച്ചത്. ഇതാരുണ്ടാക്കി എന്ന അന്വേഷണം അടുക്കളയും കടന്ന്് അടുക്കളപ്പുറത്തിരുന്ന്് ്അരിയാട്ടിക്കൊണ്ടിരിക്കു ബാബുവിലെത്തുന്നു. പിന്നെ പോരുന്നോ എന്ന ഒറ്റചോദ്യമാണ്. ആ ചോദ്യത്തില്‍ ബാബു വീണു. പെട്ടിയും കിടക്കയുമെടുത്ത് ബാബു കാളിദാസനൊപ്പം കാറില്‍കയറി.


ഇടിബാബുവില്‍നിന്നും കുക്കുബാബുവിലേക്കുള്ള മോചനം തന്റെ സിനിമാജീവിത്തില്‍ വഴിത്തിരിവായെന്നു നടനും സംവിധായകനുമായ ബാബുരാജ് പറയുന്നു.


സാള്‍ട്ട് ആന്റ് പെപ്പറില്‍ ബാബുരാജ് ഇടിക്കുന്നില്ല; ഇടി കൊള്ളുന്നില്ല; തെറിവിളിക്കുന്നില്ല; ആരെയും അനാവശ്യമായി ഭീഷണിപ്പെടുത്തുന്നുമില്ല. നെറ്റിയില്‍ ഭസ്മക്കുറിയണിഞ്ഞ് മുടി ഇരണ്ടുവശത്തേക്കും ചീകിയൊതുക്കി, മാര്‍ക്കറ്റിലെ കടയില്‍ചെന്ന്് പലവ്യജ്ഞനത്തോടൊപ്പം തന്റെ പ്രിയപ്പെട്ട ബ്രാന്‍ഡിനായി ബാബുരാജ് ഭവ്യതയോടെ പറയുന്നു, ചേട്ടാ രണ്ട് രാധാസ് സോപ്പുകൂടി..


''ആഹാരം തന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവുകളുണ്ടാക്കിയിട്ടുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ വരെയുള്ള ചിത്രങ്ങളില്‍ വെറുതെ ഇടിമേടിക്കുന്ന വേഷങ്ങളായിരുന്നു. ചെയ്തിരുന്നത്. ഇപ്പോള്‍ ബാബുവിന് അഭിനയിക്കാനറിയാം എന്ന് ആളുകള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്'.'.ബാബുരാജ് പറയുന്നു.


സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അടുക്കളയില്‍ കയറി നന്നായി 'പെരുമാറാന'റിയാം ബാബുരാജിന്.''വാണിക്കും (നടിയും ബാബുരാജിന്റെ പത്‌നിയുമായ വാണിവിശ്വനാഥ്) മക്കള്‍ക്കും ഞാന്‍ ഇടയ്ക്കിടെ ഭക്ഷണം തയ്യാറാക്കാന്‍ അടുക്കളയില്‍ കയറാറുണ്ട്. എന്റെ പാചകം അവര്‍ക്കിഷ്ടമാണ്.


വാണിയുമായി പരിചയപ്പെട്ട നാളുകളില്‍ ലൊക്കേഷനില്‍വച്ച് ഫ്രൈഡ്‌റൈസും മറ്റും ഉണ്ടാക്കിയിട്ടുണ്ട്്. ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്ന സമയത്ത് അവിടെ മട്ടണ്‍കൊണ്ടുള്ള ഇറച്ചിക്കറി കിട്ടുമായിരുന്നു. ഒരു പ്രത്യേക തരത്തിലാണ് അത് പാകം ചെയ്യുന്നത്. ഞാനത് ഉണ്ടാക്കാന്‍ പഠിച്ചിരുന്നു. ഇപ്പോള്‍ വീ്ട്ടിലും ഇടയ്ക്ക് ഉണ്ടാക്കും. ഞങ്ങളതിനെ ജയില്‍കറി എന്നാണുവിളിക്കുന്നത്. കുക്കുബാബു മലയാളികള്‍ക്കിടയില്‍ പോപ്പുറായ സമയത്തുതന്നെയാണ് ബാബുരാജ് സംവിധാനംചെയ്ത മനുഷ്യമൃഗം തിയറ്ററുകളിലെത്തിയതും. ഇനി പഴയ വില്ലന്‍വേഷങ്ങളിലേക്കു മടങ്ങുമോ എന്ന ചോദ്യത്തിന് ബാബുരാജിന്റെ ഉത്തരം കരുതലോടെ.


എല്ലാവരേയും പോലെ എനിക്കും നല്ല വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. പക്ഷെ സിനിമ എന്ന വ്യവസായത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ചിലപ്പോള്‍ വില്ലന്‍ വേഷങ്ങളും അഭിനയിക്കേണ്ടിവരും. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ടെന്‍ഷനുള്ള പണിയാണ് അഭിനയം. അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി. സംവിധായകന് സിനിമയുടെ മുഴുവന്‍ ഉത്തരവാദിത്വങ്ങളുമുണ്ട്.

Saturday, August 13, 2011

മലയാളത്തില്‍ പുതിയ സിനിമയുടെ യുഗം




മലയാള സിനിമ ഒരു മാറ്റത്തിന്റെ തുടക്കത്തിലാണെന്ന് സമീപകാലത്തിറങ്ങിയ ചലച്ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. സൂപ്പര്‍താരങ്ങളുടെ ഭൂമിയില്‍ തൊട്ടുനില്‍ക്കാത്ത കഥാപാത്രങ്ങളേയും, തുരുമ്പുപിടിച്ച പഴയകാല ചലച്ചിത്രങ്ങളുടെ റീമേക്കുകളും, മൊഴിമാറ്റചിത്രങ്ങളും കണ്ടുമടുത്ത മലയാളപ്രേക്ഷകരുടെ മുന്നിലേക്കാണ് ചാപ്പാകുരിശും സാള്‍ട്ട് ആന്റ് പെപ്പറും പോലെയുള്ള ചില നല്ല ചലച്ചിത്രസംരഭങ്ങള്‍ കാഴ്ചയുടെയും അനുഭവത്തിന്റെയും നവ്യാനുഭവങ്ങളുമായി എത്തിയിരിക്കുന്നത്. കച്ചവടത്തിന്റെ സാധ്യതകളെ മാത്രം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയല്ല ഈ സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടത് എന്നതുതന്നെ ശുഭസൂചകമായ ലക്ഷണമാണ്.

ട്രാഫിക് എന്ന ചലച്ചിത്രത്തോടെയാണ് മലയാളസിനിമയുടെ വഴിയില്‍ ദിശാമാറ്റമുണ്ടായത്. സൂപ്പര്‍താരങ്ങളില്ലാത്ത ഇത്തരം ചിത്രങ്ങളെ
മലയാളിപ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ആശങ്കയോടെയായിരുന്നു ഇവയുടെ വരവെങ്കിലും നല്ലതിനെ സ്വീകരിക്കാനുള്ള മലയാളിമനസ്സിനെയാണ് എവിടെയും കണ്ടത്. സമൂഹത്തിലെ നേര്‍സാക്ഷ്യങ്ങള്‍ അതേ ഭാവതീവ്രതയോടെ ആവിഷ്‌കരിക്കുമ്പോള്‍ ജനം അതു സ്വീകരിക്കുന്നു. കരുത്തില്ലാത്ത കഥയും ഉള്ളടക്കവും മലയാളസിനിമയുടെ ദുര്യോഗമായിരുന്നു. ഇതിനൊരു അപവാദമായിരുന്നു 2011 ന്റെ തുടക്കത്തില്‍ പ്രേക്ഷകര്‍ സ്വീകരിച്ച സജ്ജയ്-ബോബി ടീം എഴുതി രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്ക്.

ട്രാഫിക്കിന്റെ നൂറാം വിജയദിനത്തില്‍ പങ്കെടുത്തുകൊണ്ട് തെന്നിന്ത്യയിലെ സൂപ്പര്‍താരം കമലഹാസന്‍ പറഞ്ഞ വാക്കുകള്‍ തന്നെ ഈ സിനിമയ്ക്കുള്ള ഗുഡ്‌സര്‍ട്ടിഫിക്കറ്റായി മാറുന്നു. ട്രാഫിക്കിന്റെ ചുവടുപിടിച്ചുതന്നെയാണ് സമീര്‍താഹിര്‍ സംവിധാനം ചെയ്ത ചാപ്പാകുരിശും ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്റ് പെപ്പറും പ്രദര്‍ശനത്തിനെത്തിയത്. വെള്ളിത്തിരയിലെ പുതിയ യൗവ്വനം ഗൗരവമായി സിനിമയെ കാണുന്നു എന്നതും സ്വാഗതാര്‍ഹം തന്നെ. വിനീത്ശ്രീനിവാസനും ഫഹദ്ഫാസിലും ആരോടും കിടപിടിക്കാവുന്ന അഭിനേതാക്കളാണ് തങ്ങളെന്ന് ഈ ചിത്രങ്ങളിലൂടെ തെളിയിച്ചിരിക്കുന്നു.

മലയാള രുചിയുടെ പുത്തന്‍ അനുഭൂതികള്‍ പങ്കുവയ്ക്കുന്ന ചിത്രമാണ് സാള്‍ട്ട് ആന്റ് പെപ്പര്‍. ലാല്‍, ബാബുരാജ് എന്നീ അഭിനേതാക്കളുടെ പ്രകടനത്തെ വാഴ്ത്താതെ തരമില്ല. സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ തളച്ചിടപ്പെട്ടിരുന്ന ബാബുരാജിനെ നല്ല അഭിനേതാവെന്ന ഖ്യാതിയിലേക്ക് ഈ ചിത്രം മോചിപ്പിച്ചു. ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവരെഴുതിയ തിരക്കഥ പതിവുശൈലിയില്‍ നിന്നും വേറിട്ടുനിന്നു.

മലയാള സിനിമ സ്വയം അഴിച്ചുപണിയലിന്റെ ഘട്ടത്തിലാണ്. ജീവിതത്തോട് അടുത്തുനില്‍ക്കുന്ന മനുഷ്യഗന്ധിയായ ചലച്ചിത്രഅനുഭവങ്ങള്‍ സമ്മാനിക്കുന്ന ഒരുപിടി ചിത്രങ്ങള്‍കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. മലയാളസിനിമയെ ലോകനിലവാരത്തിലെത്തിച്ച ആ നല്ലകാലങ്ങള്‍ മടങ്ങിയെത്തട്ടെ എന്നാശംസിക്കാം.

Friday, August 12, 2011

വീണ്ടും ചില വീട്ടുപേരുകള്‍



മലയാളമനോരമ ആഴ്ചപ്പതിപ്പില്‍ കഥക്കൂട്ട്്് പംക്തിയില്‍ വീട്ടുപേരുകളെക്കുറിച്ചുള്ള രസകരമായ ലേഖനത്തില്‍ മലയാളമനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് സാര്‍ എഴുതിയതിനോട് പ്രതികരിച്ചിരുന്നു. അദ്ദേഹം എഴുതിയതില്‍ വിട്ടുപോയ ചില സുപ്രധാന പേരുകള്‍ സൂചിപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രതികരണം കുറെക്കൂടി ഉജ്ജ്വലമായിരുന്നു. കൗതുകകരമായ കുറക്കൂടി വീടുകളുടെ പേരുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അദ്ദേഹം പുതിയൊരു കോളം കൂടി എഴുതിയിരിക്കുന്നു. കൂട്ടത്തില്‍ എനിക്കൊരു നന്ദിവാക്കും. ആ വലിയ മനസ്സിന് നന്ദി. അദ്ദേഹം എത്രയോ മുതിര്‍ന്നൊരു ജേര്‍ണലിസ്റ്റാണ്. ഞങ്ങള്‍ക്കൊക്കെ ഗുരുതുല്യന്‍. പ്രസ് അക്കാദമിയില്‍ അദ്ദേഹത്തിന്റെ നിരവധി ക്ലാസുകളില്‍ ഇരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. മനോരമയില്‍ അ്്‌ദ്ദേഹം നയിച്ച അഞ്ചോളം ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തിട്ടുണ്ട്്്. വീട്ടുപേരുകളെപ്പറ്റിയുള്ള എന്റെ അറിവിലേക്ക് പ്രിയസുഹൃത്തും ജയ്ഹിന്ദ് ടിവി ന്യൂസ് എഡിറ്ററുമായ ശ്രീ രാജ്‌മോഹനും സഹായിച്ചു. സഞ്ചരിക്കുന്ന എന്‍സൈക്ലോപീഡിയയാണ് രാജ്‌മോഹനനെന്ന് പണ്ടേ ഞങ്ങള്‍ കളിയാക്കി വിളിക്കാറുണ്ട്. പിന്നെ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആത്മസുഹൃത്ത് ശ്രീ അനുവും. അദ്ദേഹമാണ് ഇറങ്ങുന്ന ഓരോ പ്രസിദ്ധീകരണങ്ങളും അപ്പപ്പോള്‍ കൊണ്ടെത്തിച്ച് എന്നെ സഹായിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും നന്ദി.

(ചിത്രത്തില്‍ ക്ലിക്കുചെയ്താല്‍ കഥക്കൂട്ട് വായിക്കുവാനാകും)

Thursday, August 11, 2011

ഒ.എന്‍.വിയെക്കുറിച്ചുള്ള ബൈജുസാറിന്റെ പുസ്തകം



ഒഎന്‍വിയെപ്പറ്റിയുള്ള മനോഹരമായ ഒരു പുസ്തകം.ഹൃദ്യമായി കവിയെ ചിത്രീകരിച്ചിരിക്കുന്ന ഭാഷാശൈലിഅനുപമം തന്നെ. കെട്ടിലും മട്ടിലും ഈ പുസ്തകം അതിമനോഹരമായിരിക്കുന്നു. ബൈജുചന്ദ്രന്‍ സാറിനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിനും നന്ദിപുസ്തകത്തെപ്പറ്റി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റില്‍ഇങ്ങനെ എഴുതിയിരിക്കുന്നുകതിര്‍ക്കനമുള്ള അനേകം കാവ്യങ്ങളിലൂടെ മലയാള കവിതയെ ചൈതന്യവത്താക്കിയ ഒഎന്‍വിയുടെ ജീവിതത്തേയും കവിതകളേയും യുവവായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ജീവചരിത്രവും കാവ്യപരിചയവും.ഒഎന്‍വിയുടെ കാവ്യജീവിതത്തിലൂടെയുള്ളഒരു യാത്രയാണ് ഈ പുസ്തകം. ബാല്യകാലം മുതല്‍ ജ്ഞാനപീഠംനേടിയതുവരെയുള്ള കവിയുടെ ജീവിതം 7 അധ്യായങ്ങളിലായിചിത്രീകരിച്ചിരിക്കുന്നു.മേല്‍പ്പറഞ്ഞ ഒരു കാര്യത്തോടുമാത്രം വിയോജിക്കാതെ വയ്യ.ഇതു യുവവായനക്കാര്‍ക്കുമാത്രമല്ല മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള ഒരു പുസ്തകം തന്നെ.ഇനിയും കൂടുതല്‍ രചനകള്‍ നടത്താന്‍ ബൈജുസാറിന് സമയവും സന്ദര്‍ഭവും ഈശ്വരകാരുണ്യവുമുണ്ടാകട്ടെ.

പച്ച..പച്ച..പച്ച കാമ്പസ്


കാമ്പസുകളുടെ നിറം മാറുകയാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസപ്പെടുക ഒരു പക്ഷെ പഴയ തലമുറയിലെ ആ പഴയ ക്ലാസ്‌മേറ്റുകളായിരിക്കും. ആല്‍മരച്ചുവട്ടിലും..ചായപ്പീടികയിലെ ബെഞ്ചിലും ബസ് സ്റ്റോപ്പിലുമൊക്കെയായി വെറുതെ സിഗരറ്റും പുകച്ചിരുന്ന ആ പഴയ ക്ലാസ്‌മേറ്റുകള്‍.. പ്രണയത്തിന്റെ പിങ്കുനിറങ്ങള്‍ നിലാവു പടര്‍ത്തിയ നമ്മുടെ സമീപകാലകാമ്പുകള്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. പ്രകൃതിയുടെ പച്ച നിറമണിയാന്‍ അവര്‍ വെമ്പല്‍കൊള്ളുകയാണെന്നു സാരം. ഈ മാറ്റം ഇതിനകം തന്നെ പല കാമ്പസുകളിലും പ്രതിഫലിച്ചുകഴിഞ്ഞിരിക്കുന്നു എന്നതാണ് വസ്തുത. കാര്യം മറ്റൊന്നുമല്ല തന്നെ, കൃഷിയിലേക്കും കൃഷിയറിവുകള്‍ പഠിപ്പിക്കുന്ന പഠനരീതികളിലേക്കും വിദ്യാര്‍ത്ഥികള്‍ ആകൃഷ്ടരാവുകയാണ്.

തിരുവനന്തപുരത്ത് പ്രമുഖമായ കാമ്പസായ മഹാത്മാഗാന്ധി കോളേജില്‍ (എം.ജി കോളേജ്) ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ തനതു കേരളീയ പാരമ്പര്യ കൃഷിക്കിറങ്ങിയിരിക്കുകയാണ്. മോഹന്‍ലാലും പ്രിയദര്‍ശനമൊക്കെയടങ്ങിയ ഒരു കൂട്ടം പ്രശസ്തരായ വിദ്യാര്‍ത്ഥികള്‍ മേഞ്ഞുനടന്ന കാമ്പസില്‍ നെല്ലും കപ്പയും കുരുമുളകുമൊക്കെ വിളയിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് ഇവിടത്തെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. കോളേജിലെ മലയാളം ഡിപ്പാര്‍ട്ടുമെന്റിലെ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ കൃഷിക്കിറങ്ങിയിരിക്കുന്നത്.

എഞ്ചിനീയറിംങ്, ഐടി, ബാങ്കിംങ് തുടങ്ങിയ ഗ്ലാമര്‍ പ്രൊഫഷണലുകള്‍ക്കൊപ്പം അഗ്രിക്കള്‍ച്ചറിംങിനും ഡിമാന്റ് വര്‍ദ്ധിക്കുകയാണ്. നേച്ചര്‍ ഫാമിംങ്, മെഡിസിനല്‍ പ്ലാന്റിംഗ് തുടങ്ങിയ വരുമാനം ഏറെ തരുന്ന കൃഷിരീതികള്‍ക്ക് പുറകെയാണ് വിജയം നേടിയ കര്‍ഷകരില്‍ ഭൂരിപക്ഷവും. പശുവളര്‍ത്തലും മൃഗപരിപാലനവും ഇറച്ചിക്കോഴി വളര്‍ത്തലും വരെ കൈനിറയെ പണം നല്‍കുന്ന ലാഭമേറിയ ബിസിനസുകളായി പുതുതല കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.

നമുക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങല്‍ സ്വയം കൃഷി ചെയ്‌തെടുക്കുന്നതില്‍ ഒരഭിമാനത്തിന്റെ പ്രശ്‌നം കൂടിയുണ്ട്. എത്ര കാലം പച്ചക്കറിക്കും പൂവിനുമൊക്കെയായി നമുക്ക് അയല്‍സംസ്ഥാനമായ തമിഴ്‌നാടിനെ ആശ്രയിക്കേണ്ടിവരും? വിദ്യാര്‍ത്ഥിയായ രണ്ടാം വര്‍ഷ സുവോളജി പ്രശാന്ത്‌നായര്‍ ചോദിക്കുന്നു. കൃഷിയേയും പാരമ്പര്യ അറിവുകളേയും പറ്റി സര്‍വ്വകലാശാല പഠനകാലത്തുതന്നെ വിദ്യാര്‍ത്ഥികളില്‍ അവബോധം പകരാനാണ് കാമ്പസ് കൃഷിയിലേക്കു തിരിയുന്ന ശ്രമം നടത്തുന്നതെന്ന് അദ്ധ്യാപകനായ സജീവ്കുമാര്‍ പറയുന്നു. തനതു അറിവുകളില്‍ നിന്നും നമ്മുടെ പാരമ്പര്യത്തില്‍ നിന്നും അന്യമായിരുന്നു കാമ്പസിന്റെ ഇതുവരെയുള്ള നടപ്പുശീലങ്ങള്‍. പിസയും ബര്‍ഗറും കോളയും മാത്രമല്ല നമ്മുടെ നിലങ്ങലില്‍ വിളയുന്ന കരിക്കും കരിമ്പുമൊക്കെ ഏറെ പ്രിയപ്പെട്ടതും അമൂ ല്യ വുമാണെന്ന് പുതുതലമുറ മനസ്സിലാക്കുന്നു. ഒട്ടേറെ കുട്ടികള്‍ ഇതിലെല്ലാം താല്‍പര്യപ്പെട്ട് മുന്നോട്ടു വരുന്നുണ്ട്. തിരുവനന്തപുരം നഗരത്തില്‍ തന്നെയുള്ള മറ്റുപല കാമ്പസുകളും സ്‌കൂളുകളുമെല്ലാം കൃഷി ചെയ്യാന്‍ മുന്നോട്ടു വരുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു.

വിദ്യാര്‍ത്ഥികളുടെ കാര്‍ഷികമുന്നേറ്റങ്ങള്‍ക്ക് കരുത്തുപകര്‍ന്നുകൊണ്ട് ഇന്നു പ്രശസ്തരായ പല മുന്‍ കാമ്പസ് താരങ്ങളും അവരുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നുണ്ട്. മൂന്നു തവണ തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലെ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയും ഒരു തവണ ചെയര്‍മാനുമായിരുന്ന പ്രശസ്ത സിനിമാതാരം ജഗദീഷ് എഴുപതുകളില്‍ കാമ്പസിനെ ജൈവവൈവിദ്ധ്യമണിയിച്ച വിദ്യാര്‍ത്ഥിനേതാവായിരുന്നു. അന്നു സംഘടിപ്പിച്ച കാമ്പസ് മാര്‍ക്കറ്റിലേക്ക് കുട്ടികള്‍ അവരവരുടെ വീട്ടില്‍നിന്നും ഓരോ കാര്‍ഷികഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നു. അങ്ങനെ തേങ്ങയും ചക്കയും മാങ്ങയുമൊക്കെ കാമ്പസില്‍ കുന്നുകൂടി. അന്ന് അവയെല്ലാം വന്‍വിലയ്ക്കാണ് ലേലത്തില്‍ പോയത്. അങ്ങനെ ആ വര്‍ഷം യൂണിയന്‍ പരിപാടി കള്‍ കെങ്കേമമാക്കാന്‍ പറ്റി. ഇതില്‍നിന്നും വ്യത്യസ്തമല്ലാത്തൊരു കഥയാണ് എം.പിയായ പി.ടി തോമസ് പങ്കുവയ്ക്കുന്നതും. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ജനറല്‍സെക്രട്ടറിയായിരുന്ന കാലത്ത് കവിയരങ്ങുകള്‍ക്കൊപ്പം കാര്‍ഷികസെമിനാറിനും തോമസ് നേതൃത്വം നല്‍കി. എറണാകുളം മഹാരാജാസ് കോളേജിലും തൊടുപുഴ ന്യൂമാനിലും വിദ്യാര്‍ത്ഥിയായിരുന്ന കാലത്തും കൃഷിയോടുള്ള കമ്പം തോമസ് കൈവിട്ടില്ല. കാര്‍ഷിക സെമിനാറുകളില്‍ വിദഗദ്ധരായ കാര്‍ഷികശാസ്ത്രജ്ഞരേയും കൃഷിക്കാരെയും അണിനിരത്താന്‍ കഴിഞ്ഞു. ഇന്നത്തെ കാമ്പസുകളും കൃഷിയോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം മാതൃകകള്‍ അവലംബിക്കണമെന്നും പി.ടി തോമസ് നിര്‍ദ്ദേശിക്കുന്നു.
കാലം മാറുകയാണ്; കാഴ്ചപ്പാടുകളും. ഐഐടികളില്‍ നിന്നും ഐടി ഹബ്ബുകളില്‍ നിന്നുവരെ യുവാക്കാള്‍ മണ്ണിന്റെ മഹത്വം തൊട്ടറിഞ്ഞെത്തുന്നു. ഭൂമി ഒരു വരദാനമാണെന്ന തിരിച്ചറിവ് അവര്‍ക്കു വലിയ പാഠങ്ങള്‍ സമ്മാനിക്കുന്നു. കാര്‍ഷികപ്രതീക്ഷകള്‍ നെഞ്ചിലേറ്റിയ പുതുതലമുറ പച്ചപുതയ്ക്കും കേരളനാട്ടിനെ ജൈവസമൃദ്ധിയിലേക്ക് നയിക്കുന്ന കാലത്തിനായി കാത്തിരിക്കാം.

ശിഹാബ് തങ്ങള്‍ ഓര്‍മ്മ


ഏറ്റവും ആദരണീയനും കേരളചരിത്രത്തിലെ ആദ്ധ്യാത്മികതേജസ്സുമായ
പാണക്കാട് സയ്യിദ് മുഹമ്മദലി ശിബാഹ് തങ്ങള്‍ ഓര്‍മ്മയായിട്ട്
രണ്ടുവര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.

ശിഹാബ് തങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എല്ലാവരുടേയും മന
സ്സില്‍ അലയടിക്കുന്നു. സ്വകാര്യമായ ഒരു സ്മരണ എല്ലാവര്‍ക്കും
ശിഹാബ് തങ്ങളെക്കുറിച്ചുണ്ടാകും. സൗമ്യമായ ഒരു സ്പര്‍ശം പോലെയായിരുന്നു
അദ്ദേഹത്തിന്റെ സാന്നിദ്ധ്യം. കടുത്ത വിമര്‍ശകരെ പോലും അടുത്ത സുഹൃത്താക്കി മാറ്റുന്ന ഒരു ആത്മീയസാന്നിദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പണ്ഡിതന്‍, ചിന്തകന്‍, എഴുത്തുകാരന്‍, ഇന്ത്യയിലെ
പ്രമുഖ രാഷ്ട്രീയകക്ഷിയുടെ സാരഥി എന്നീ നിലകളിലൊക്കെ അദ്ദേഹം നാടിന്
ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.

കേരളചരിത്രത്തിലെ എക്കാലവും നിറഞ്ഞുനില്‍ക്കുന്ന സജീവമായ ന
ാമധേയമാണ് ശിഹാബ് തങ്ങളുടേത്. ആയിരക്കണക്കിന് വരുന്ന ജനഹൃദയങ്ങളെ
ആത്മീയമായും സാമൂഹ്യമായും രാഷ്ട്രീയമായും കീഴടക്കിയ ഒരു നേതാവ്
ഇതുപോലെയുണ്ടാകുമോ എന്നു സംശയമാണ്. വ്യക്തിപ്രഭാവം കൊണ്ടുമാത്രം
സാധ്യമാകുന്ന ഒന്നല്ല ഈ പ്രത്യേകത, അതിനു പിന്നില്‍ അടിയുറച്ച ഈശ്വരചിന്തയും
ദൈവത്തിന്റെ അഭൗമമായ പരിലാളനയും ഉണ്ടെന്നു ഞാന്‍മനസ്സിലാക്കുന്നു.

ശിബാഹ് തങ്ങളുടെ പ്രവര്‍ത്തനശൈലി ആര്‍ക്കും അനുകരിക്കാവുന്ന ഒന്നല്ല. വളരെയേറ
തിരക്കുകളുള്ള ഒരാള്‍.. എന്നിട്ടുപോലും വളരെ സാവകാശത്തോടെയും
സമഭാവനയോടെയും എല്ലാവരോടും ഒരുപോലെ പെരുമാറുന്നു. തിരക്ക് അദ്ദേഹത്തെ
ലവലേശം ബാധിച്ചിരുന്നില്ല. കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തുന്ന ഏതൊരാളുടേയും
പ്രശ്‌നം പരിഹരിച്ചതിനുശേഷമേ അദ്ദേഹം കസേരയില്‍ നിന്നെഴുന്നേറ്റിരുന്നുള്ളൂ.
നാടിന്റെ നാനാഭാഗത്തുനിന്നും അദ്ദേഹത്തെ കാണാനും ദു:ഖങ്ങള്‍ക്കു അറുതി
വരുത്താനുമായി പതിനായിരക്കണക്കിന് ആളുകളെത്തി. കൊടപ്പനക്കുന്നു തറവാടും
സയ്യിദ് ശിഹാബലി തങ്ങളും എന്നും അശരണരുടെ അഭയകേന്ദ്രസ്സമായിരുന്നു. ഒരു
തീര്‍ത്ഥാടനം പോലെയായിരുന്നു ജനങ്ങളുടെ അവിടേക്കുള്ള സഞ്ചാരം.

ഈശ്വരചൈതന്യം എല്ലായ്‌പ്പോഴും സ്ഫുരിച്ചുനിന്ന ആ വലിയ വ്യക്തിത്വത്തിന്റെ
കര്‍മ്മമേഖല അതി വിപുലമായിരുന്നു. പ്രവാചകന്‍ മുഹമ്മദുനബിയുടെ പ
രമ്പരയില്‍പ്പെട്ട വിശിഷ്ടവ്യക്തി എന്ന നിലയില്‍ ധാര്‍മ്മികമൂല്യങ്ങളിലൂന്നി ജനങ്ങളെ
മുേന്നാട്ടുനയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമപരിഗണന.. ഇന്ത്യന്‍
യൂണിയന്‍ മുസ്ലീംലീഗിന്റെ അദ്ധ്യക്ഷന്‍ മാത്രമായിരുന്നില്ല , ഏതാണ്ടു മുന്നൂറ്റി എണ്‍പ
തിലധികം മഹല്ലുകളുടെ ഖാസി കൂടിയായിരുന്നു അദ്ദേഹം.

ശിഹാബ് തങ്ങളുടെ ചിത്രം ഓരോരുത്തുരേടുയം മനസ്സുകളിലുമുണ്ട്. അവയോരോന്നും
വ്യത്യസ്തചിത്രങ്ങളായിരിക്കും. എന്നാല്‍ ആ വ്യത്യസ്തതയിലും വിട്ടുമാറാത്ത ഒന്നുണ്ട്.
അതാണ് എപ്പോഴും സൗമ്യമായി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ആ മുഖം. എപ്പോഴും ഒരു
മന്ദഹാസഭാവത്തോടെയാണ് ശിഹാബ് തങ്ങളെ കണ്ടിട്ടുള്ളത്. സൗമ്യമായ, പ്രകാശമാന
മായ ഭാവം. എല്ലാവരോടും സമഭാവനയോടു കൂടിയാ പെരുമാറ്റം. ധനികനെന്നോ ദരിദ്രനെന്നോ പ
ണ്ഡിതനെന്നോ പാമരനെന്നോ അദ്ദേഹത്തിനു മുന്നില്‍ വ്യത്യാസമുണ്ടായിരുന്നില്ല.
തന്നെ വന്നു കാണുന്ന ഏതൊരു സാധുമനുഷ്യന്റെയും പ്രശ്‌നം തന്റെ തന്റൈ പ്രശ്‌ന
മായി അദ്ദേഹം കണക്കാക്കി. സഹജീവിയുടെ കണ്ണീര്‍ സ്വന്തം കണ്ണുനീര്‍ തന്നെയെന്നു
അദ്ദേഹം തന്റെ പ്രവൃത്തികള്‍വഴി കൂടെയവരിലും ബോധമുണ്ടാക്കി. പാവപ്പെട്ടവന്റെ
കണ്ണീര്‍ തുടയ്ക്കുന്നതിനാണ് അദ്ദേഹം ജീവിതത്തിലെ ഏറിയപങ്കും നീക്കിവച്ചത്.
ഈ ആത്മനിഷ്ഠ തന്നെയാണ് മുസ്ലീം സമൂഹത്തിന് മാത്രമല്ല കേരളീയ സമൂഹത്തിന
ാകമാനം അദ്ദേഹം സമാനതയില്ലാത്ത ആത്മീയനേതാവായി മാറിയത്.

ഏതാണ്ടു മൂന്നു പതിറ്റാണ്ടിലേറെ കാലമാണ് അദ്ദേഹം ആത്മീയ-രാഷ്ട്രീയ നേതൃസ്ഥാനത്തു നിലകൊണ്ടത്. ജാതിമതഭേദമന്യെ ലോകജനതയുടെ ആദരവുകള്‍ ഏറ്റുവാങ്ങിയ ശിഹാബ്
തങ്ങള്‍ തന്റെ എഴുപത്തിമൂന്നാം വയസ്സിലാണ് വിടപറഞ്ഞത്. താന്‍ ഒന്നും ആഗ്രഹിച്ച്
നേടിയതല്ല എന്നു ശിഹാബ് തങ്ങള്‍ എഴുതിയത് ഈയിടെ വായിക്കുകയുണ്ടായി. ഒന്നും
ആഗഹിക്കാതെ തന്നെ എല്ലാം തേടിയെത്തുന്ന സൗഭാഗ്യം. അത് മഹത്തുക്കളുടെ
ലക്ഷണമാണ്.

മുപ്പത്തിയൊന്‍പതാമത്തെ വയസിലാണ് അദ്ദേഹം ഇന്ത്യന്‍ യൂണിയന്‍
മുസ്ലീം ലീഗിന്റെ സംസ്ഥാനപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട്
ദീര്‍ഘകാലം അദ്ദേഹം പ്രസ്ഥാനത്തെ നയിക്കുകയുണ്ടായി. അദ്ദേഹം ഭാരവാഹിത്വം
വഹിച്ച മറ്റു സംഘടനകളുടെയും ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെയും എണ്ണമെടുത്താല്‍
അത് ഒരു പട്ടികയിലും ഒതുങ്ങുന്നില്ലായെന്നു കാണാനാകും. ശിഹാബ് തങ്ങളുടെ
അനുഗ്രഹമുണ്ടങ്കില്‍ ഏതു പ്രസ്ഥാനവും വളര്‍ന്നുപന്തലിക്കും എന്നതായിരുന്നു
അവസ്ഥ. രാജ്യത്തും വിദേശത്തുമായി അദ്ദേഹം തുടക്കം കുറിച്ചിട്ടുള്ള എത്രയോ
സംരഭങ്ങള്‍ വിജയക്കൊടി പാറിനില്‍ക്കുന്നതു കാണാം.

അധികാരത്തോട് എന്നും അകന്നുനില്‍ക്കുക എന്നതായിരുന്നു ശിബാഹ്
തങ്ങളുടെ മനോഭാവം. പക്ഷെ അധികാരം എപ്പോഴും അദ്ദേഹത്തിന്റെ അരികില്‍ ചുറ്റിപ്പറ്റിനിന്നു. എടുത്തു പ്രയോഗിക്കാമായിരിന്നിട്ടും അധികാരത്തില്‍നിന്നും എന്നും അകലെ നില്‍ക്കാനാണ്
അദ്ദേഹം ശ്രമിച്ചത്.

ആത്മീയ-രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു പിറകില്‍ സാഹിത്യകുതുകിയായ ഒരു
ശിഹാബ് തങ്ങളുണ്ട്. ഏറെ പ്രശസ്തമായ വിദേശ സര്‍വ്വകലാശാലയില്‍നിന്നാണ്
അദ്ദേഹം ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയത്.
ദര്‍സ് പഠനത്തിനും സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം ഈജിപ്തിലെ അല്‍- അഹ്‌സര്‍
സര്‍വ്വകലാശാലയില്‍ അദ്ദേഹം ഉപരിപഠനം നടത്തി. കെയ്‌റോ സര്‍വകലാശാലയിലെ അറബി
ഡിപ്പാര്‍ട്ടുമെമെന്റില്‍നിന്നും ലിസാന്‍സ് ബിരുദം നേടി. അറബി ഭാഷയിലും
സാഹിത്യത്തിലും അവഗാഹം നേടിയ ശിഹാബ് തങ്ങള്‍ സൂഫിസത്തിലും പ
രിജ്ഞാനം നേടി.

ശിഹാബ് തങ്ങളെ കേരളത്തിലെ വ്യത്യസ്തനായ ആദ്ധ്യാത്മിക-ആചാര്യന്‍
എന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതിനു കാരണം സൂഫി സന്യാസവഴിയോടുള്ള
അദ്ദേഹത്തിന്റെ അടുപ്പമാണ്. കെയ്‌റോ സര്‍വകലാശാലയിലെ പഠനകാലത്ത് അദ്ദേഹം നിരവധി സൂഫിസന്യാസമാരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുരു. സൂഫിവര്യനായ ഷെയ്ക് ഹലീമിനു കീഴില്‍ മൂന്നുവര്‍ഷത്തോളം അദ്ദേഹം ശിഷ്യനായി കഴിഞ്ഞു. ഈജിപ്തില്‍ പഠിക്കുന്ന
കാലത്തുതന്നെ അദ്ദേഹം നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു. മലയാളത്തിലും
അറബിയിലുമായി നിരവധി ആദ്ധ്യാത്മികലേഖനങ്ങള്‍ അക്കാലത്ത് അദ്ദേഹം പ്ര
സിദ്ധപ്പെടുത്തി. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും ഇതൊരു
അമൂല്യമുതല്‍ക്കൂട്ടാണ്.

ശിബാഹ് എന്ന അറബി വാക്കിന് തീജ്വാല എന്നാണ് അര്‍ത്ഥമെന്നു ഞാന്‍ മന
സ്സിലാക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ശിബാഹ് തങ്ങള്‍ ഒരു തീജ്വാല തന്നെയായിരുന്നു.
ആ ജ്വാലയിലെ വെളിച്ചവും ചൂടും കേരളത്തെ ഏകഭാവത്തോടെ മുന്നോട്ടുനടത്തി.
മതേതര കേരളത്തിന് ശിഹാബ് തങ്ങളോടുള്ള കടപ്പാട് ഏറെയാണ്. അദ്ദേഹത്തിന്റെ
പക്വതയാര്‍ന്ന നേതൃത്വം മാതൃകാപരമായിരുന്നു.

അത്തരം വ്യക്തിത്വങ്ങള്‍ അപൂര്‍വ്വമായേ ഉണ്ടാകുന്നുള്ളൂ. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ- ആത്മീയ ഭൂമികയില്‍ വലിയ ശൂന്യതയാണ് ശിഹാബ് തങ്ങളുടെ വിയോഗം മൂലമുണ്ടായിരിക്കുന്നത്.
ആ ശൂന്യതയുടെ കൂടി രണ്ടു വര്‍ഷമാണ് പിന്നിടുന്നത്. പക്ഷെ ശിഹാബ്
തങ്ങളെക്കുറിച്ചുള്ള സജീവമായ ഓര്‍മ്മകള്‍ ആ ശൂന്യതയെ ഇല്ലാതാക്കുന്നതാണ്. .
നമ്മളെ എല്ലാവരേയും കൂടുതല്‍ കര്‍മ്മനിരതരും ധര്‍മ്മചിന്തകരുമായി മാറ്റുന്ന
ഒരപൂര്‍വ്വമായ ഊര്‍ജ്ജപ്രവാഹം ആ സ്മരണകളില്‍ നിന്നും ലഭിക്കുന്നുണ്ട്.

പ്രശസ്തനിരൂപകന്‍ ഡോ.കെ.എസ് രവികുമാര്‍ എന്‍െ വൃദ്ധവൃന്ദം എന്ന കഥയെക്കുറിച്ച്് (ദേശാഭിമാനി ബുക്‌സ്, പുതുകാലം പുതുകഥകള്‍

വാര്‍ധക്യത്തിന്റെ സങ്കടങ്ങളെയും അതിനെ രക്ഷിക്കാന്‍ ബാധ്യ
തപ്പെട്ട സമൂഹത്തിന്റെ താല്‍പ്പര്യനാട്യത്തെയും ആത്യന്തികസന്ദര്‍ഭ
ത്തില്‍ അത്തരം നാട്യങ്ങള്‍ കൊഴിഞ്ഞുപോകുന്ന അവസ്ഥയെയും
ആവിഷ്‌കരിക്കുന്ന കഥയാണ് പ്രത്യക്ഷതലത്തില്‍ ടി ബി ലാലിന്റെ വൃദ്ധ
വൃന്ദം എന്ന കഥ.
വാര്‍ധക്യത്തിന്റെ വേദനകളിലും ഏകാന്തതയിലും മറ്റുള്ളവരുടെ
അവഗണനയിലും അഭയമായിത്തീരുന്ന യൗവനാനുഭവങ്ങളിലേക്ക് മന
സുകൊണ്ടുള്ള പുന:പര്യടനം ഈ കഥയുടെ മറ്റൊരു വിതാനമാകുന്നു.