Wednesday, September 14, 2011

സുഖവും ദു:ഖവുമെñാം പരമ്പരയുടേത്.. ഗൃഹസ്ഥാശ്രമികള്‍ ശാന്തിഗിരിയുടെ കെട്ടുറപ്പ്



അഭിമുഖം

സുഖവും ദു:ഖവുമെñാം പരമ്പരയുടേത്..
ഗൃഹസ്ഥാശ്രമികള്‍ ശാന്തിഗിരിയുടെ കെട്ടുറപ്പ്

ജനനി വിമലജ്ഞാനതപസ്വിനി / ടി.ബി ലാð


''ചില നിയോഗങ്ങളെñാം പൂര്‍വ്വനിശ്ചിതമാണ്. ഗുരു അത് തീരുമാനിച്ച് ഉറപ്പിച്ചിരിക്കും. നിനച്ചിരിക്കാത്ത നേരത്തായിരിക്കും അതേറ്റെടുത്തു ചെയ്യുവാനുള്ള ചുമതല ഗുരുനിര്‍ദ്ദേശപ്രകാരം നമ്മുടെ മേð വóുചേരുóത്. നമ്മെ സംബന്ധിച്ചിടത്തോളം ശാരീരികവും മാനസികവുമായി ശേഷിയുള്ള ഒരു സമയമായിരിക്കിക്കിñ അത്. ഗുരു നിര്‍ദ്ദേശിച്ച ചുമതല ഏറ്റെടുത്തു പൂര്‍ത്തിയാക്കാനാകുമോ എóു നമ്മള്‍ സംശയിച്ചേക്കും. ഒരുപക്ഷേ ഒഴിഞ്ഞുമാറാനും ശ്രമിച്ചേക്കും. എóാലും ഗുരു വിടിñ. നമ്മള്‍ കരുതുó യോഗ്യതയോ പ്രാപ്തിയോ ഒóുമായിരിക്കിñ ഗുരുവിന്റെ മാനദണ്ഡം. ഗുരു നിര്‍ദ്ദേശിക്കുóു. രോഗക്കിടക്കയിð നിóായാലും അതിനുവേണ്ടണ്ടി നമ്മള്‍ ഒരു പോരാളിയെപ്പോലെ ചാടിയെഴുóേðക്കുóു. ഒരു യഥാര്‍ത്ഥ ശിഷ്യന്റെ അñെങ്കിð ശിഷ്യയുടെ ധര്‍മ്മം എóു പറയുóത് ഇതാണ്. ഗുരുവിനായി പോരാളിയാവുക..''- ശാന്തിഗിരി ആശ്രമം ഗൃഹസ്ഥ്രശ്രമസംഘം ഡപ്യൂട്ടി ഹെഡും ഗുരുധര്‍മ്മപ്രകാശസഭയിലെ സീനിയര്‍ മെമ്പറുമായ സര്‍വ്വാദരണീയ ജനനി വിമല ജ്ഞാനതപസ്വിനി പറയുóു. ലോകനവോത്ഥനാര്‍ത്ഥം നവജ്യോതിശ്രീ കരുണാകരഗുരു വിഭാവനം ചെയ്തു പ്രവര്‍ത്തിപ്പിക്കുó ശാന്തിഗിരി ആശ്രമത്തിലെ ഗൃഹസ്ഥാശ്രമസംഘത്തിന്റെ പ്രവര്‍ത്തനങ്ങളിð വ്യാപൃതയായിരിക്കുó ഘട്ടത്തിലാണ് ജനനി വിമലാ ജ്ഞാനതപസ്വിനിയുമായി ഈ അഭിമുഖസംഭാഷണം തയ്യാറാക്കിയത്. ശാന്തിഗിരിയിð കേന്ദ്രീകൃതഭരണസംവിധാനം നിലവിð വóതിനു ശേഷം ഗൃഹസ്ഥ്രാശ്രമസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ കാര്യക്ഷമമായി നൂതനപ്രവര്‍ത്തനപന്ഥാവുകളിലൂടെ നീങ്ങുകയാണ്.

''കാലം ഒരുപാട് ഓര്‍മ്മകളും അനുഭവങ്ങളുമാണ് എനിക്കു സമ്മാനിച്ചത്. അത് ഗുരുവിന്റെ കാരുണ്യമാണെóു ഞാന്‍ വിശ്വസിക്കുóു. ഗുരുനിര്‍ദ്ദേശപ്രകാരം ഒരുപാടു കര്‍മ്മങ്ങളിð പങ്കാളിയായി. ഇപ്പോള്‍ മറ്റൊരു നിയോഗവും. ആശ്രമപരിസരത്തു തóെ കഴിയുó അഞ്ഞൂറിലേറെവരുó കുടുംബങ്ങളെ ഒരു ചൂലിലെ ഈര്‍ക്കിലുകളെóപോലെ ഒóായി ഒരുമിച്ചു നിര്‍ത്തി ഒറ്റക്കെട്ടായി മുóോട്ടു നയിക്കാനുള്ള നിയോഗം. സമൂഹത്തെയും ലോകത്തെയും ഗ്രസിച്ചു നിðക്കുó ഹീനതകളേയും അഴുക്കുകളേയും തന്റെ സങ്കðപ്പകര്‍മ്മം കൊണ്ട്ണ്ട് ശുദ്ധി വരുത്തുóവാനാണ് ശാന്തിഗിരിയിലെ ഗൃഹസ്ഥാശ്രമി. അതാണ് ഗൃഹസ്ഥാശ്രമിയുടെ ധര്‍മ്മം. അഴുക്കിനെയും അധര്‍മ്മത്തെയും നീക്കുóതും അന്തരീക്ഷത്തെ ശുദ്ധിയാക്കുóതും സമൂഹത്തെ നേര്‍വഴിക്കു നടത്തുóതും ഗൃഹസ്ഥാശ്രമികളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം വഴിയാണ്. പ്രസ്ഥാനത്തിനു പുറത്തുനിóും വീക്ഷിക്കുóവര്‍ക്ക് ഇതൊരു ആകസ്മികതയായിരിക്കാം. എóാð ഗുരുവിനെയും പ്രസ്ഥാനത്തെയും അറിയുóവര്‍ക്ക് ഇതിð പുതുമയിñ. ശാന്തിഗിരി ആശ്രമത്തിനുചുറ്റും ഗൃഹസ്ഥ്രമികളെó നിലയിð ജീവിതം നയിക്കുവാന്‍ അവസരം ലഭിച്ചവര്‍ ഭാഗ്യവാòാരാണ്. ഗുരുവിനോട് ഏറ്റവും അടുത്തു കഴിയുóവരെó നിലയിð ഗുരുവിന്റെ കാര്യങ്ങള്‍ ഓരോóും ഏറ്റെടുത്തു ചെയ്യാനും ആശ്രമത്തിലെ ദൈനംദിനകര്‍മ്മങ്ങളിð പങ്കാളിയാകാനും ഭാഗ്യം സിദ്ധിച്ചവരാണ് അവര്‍. ഇവിടെ ഈ ആശ്രമപരിസരത്തു വóു കഴിയുവാന്‍ എത്രയോ പേര്‍ ഗുരുവിനോട് അനുവാദം ചോദിച്ചിരിക്കുóു. എóാð എñാവര്‍ക്കും ഇതിനുള്ള അനുവാദം ലഭിച്ചിട്ടിñ. കുറച്ചുപേര്‍ക്കുമാത്രമാണ് ഗുരു അതിനുള്ള അനുവാദം നðകിയിട്ടുള്ളത്. ഭാഗ്യം ചെയ്ത ഒരു സമൂഹമാണ് ഇവിടെ കഴിയുóത്.

ആദ്ധ്യാത്മികതേജസ്സികളും ഗുരുക്കòാരുമെñാം തóെ ഗൃഹസ്ഥരിð നിóും കൃത്യമായ അകലം സൂക്ഷിക്കുóതാണ് കണ്ടുവരുóത്. എóാð നവജ്യോതിശ്രീ കരുണാകരഗുരു മാത്രം അതിðനിóു വ്യത്യസ്തമായി നിലകൊണ്ടണ്ടു. എന്തായിരുóു ഗുരുവിന്റെ ഉദ്ദേശ്യം?

സാധാരണ ഗുരുപരമ്പരകള്‍ ഏതെങ്കിലും ഒരു മാര്‍ഗ്ഗത്തിðപ്പെട്ടാണ് വളരുóതെóു ഗുരു പറഞ്ഞിട്ടുണ്ടണ്ട്. ഭക്തി, ജ്ഞാനം,കര്‍മ്മം, യോഗം എóിങ്ങനെയുള്ള മാര്‍ഗ്ഗങ്ങള്‍. ഇതിð ഏതിലൂടെ ചെóാലും എത്തിച്ചേരുóത് ഒരിടത്തുതóെയായിരിക്കും. എóാð ശാന്തിഗിരി പരമ്പയുടെ സവിശേഷത മറ്റൊóാണ്. നമ്മുടെയെñാം ജീവിതത്തോട് ബന്ധപ്പെട്ടു കിടക്കുó പഴകിയ വാസനകളും ഇതുവരെയുള്ള കര്‍മ്മത്തിð വóിട്ടുള്ള പിശകുകളും നീക്കം ചെയ്യുó ഒരറിവ് ഇവിടെയുണ്ട്. കലിയുഗം ശുദ്ധീകരണത്തിന്റെ യുഗമാണെó് ഗുരു പറയുóു. കലികാലം ശൂദ്രന് അവകാശപ്പെട്ടതാണ്. ഗൃഹസ്ഥാശ്രമികളാണ് ഇതേറ്റെടുത്തു ചെയ്യാന്‍ അവകാശപ്പെട്ടവര്‍. ഗൃഹസ്ഥരും അവരുള്‍പ്പെടുó ഗൃഹസ്ഥാശ്രമസംഘത്തിനു ഗുരു വളരെയേറെ പ്രാധാന്യം നðകിയത് ഇതുകൊണ്ടണ്ടാണ്. ആദ്യകാലങ്ങളിð ഗുരുവിന്റെ വാക്കുകളുടെ തൂക്കം അതേ വലിപ്പത്തിð എടുക്കുóതിð പരമ്പര പിóോട്ടുപോയതായി കാണാം. അജ്ഞതയോ ഭാഗ്യക്കുറവോ ഒക്കെയാകം ഇതിനുള്ള കാരണങ്ങള്‍. പക്ഷെ അതാതുകാലങ്ങളിð പ്രവര്‍ത്തനങ്ങളിലെ കുറവുകള്‍ ഗുരു തóെ തിരുത്തിതóിരുóു. ഇó് അഭിവന്ദ്യശിഷ്യപൂജിത മാര്‍ഗ്ഗദര്‍ശനമരുളുóു. സാധാരണക്കാരിð സാധാരണക്കാരായ മനുഷ്യരാണñോ നമ്മള്‍. നമ്മുടെ കൊച്ചുബുദ്ധിയിð പ്രവര്‍ത്തിക്കുമ്പോള്‍ തെറ്റുകള്‍ വóേക്കാം. നാമത് തിരുത്തുóതുവരെ ഗുരു ക്ഷമാപൂര്‍വ്വം കാത്തിരിക്കും. ഇതിനു പിóിð അടിസ്ഥാനപരമായി ഗുരുവിന്റെ ഒരു സങ്കðപ്പമാണുള്ളത്.

എന്താണ് ആ സങ്കðപ്പം?

ഒരിക്കð ഗുരു എóോടു പറഞ്ഞു. ''ഈ ആശ്രമത്തിനു ചുറ്റും ആയിരക്കണക്കിനു കുടുംബങ്ങള്‍ വóുചേരും. അപ്പോള്‍ ഞാന്‍ ചോദിച്ചു. ''അതെങ്ങനെ സാധിക്കും ഗുരുവേ? ഇവിടെയുള്ളവരൊóു സ്ഥലം വിðക്കുó കൂട്ടരññോ?'' ഗുരു പറഞ്ഞത് ഇങ്ങനെയായിരുóു. ''അതൊക്കെ നടക്കുമെടീ.. അത് അവരറിയാതെ തóെ വിറ്റോളും..''അതിനുശേഷം കുറച്ചു കുടുംബങ്ങള്‍ ആശ്രമത്തിനുചുറ്റും വóു താമസിക്കുവാന്‍ തുടങ്ങി.

ഗൃഹസ്ഥരെ ഗൃഹസ്ഥാശ്രമികളാക്കി മാറ്റുóതിലൂടെ ഗുരു എന്താണ് ഉദ്ദേശിച്ചിട്ടുള്ളതെóു വ്യക്തമാക്കാമോ?

ഗൃഹസ്ഥാശ്രമികളാണ് ആശ്രമത്തിന്റെ കെട്ടുറപ്പ് എóാണ് ഗുരു അരുളിയിരിക്കുóത്. ഗൃഹാസ്ഥാശ്രമികളാണ് ഭാവിയിð ഈ ആശയത്തെ കാത്തുസൂക്ഷിക്കുóതും വളര്‍ത്തിയെടുക്കുóതും. ഒരു കൊച്ചു ഓലക്കുടിലിന്റെ ലാളിത്യത്തിð നിóും ആരംഭിച്ച ശാന്തിഗിരിയിó് ലോകത്തിന്റെ പ്രതീക്ഷയും ആശ്രയവുമായി മാറിയിരിക്കുóു. ചെറിയ തോതിð ആരംഭിച്ച ഈ കര്‍മ്മം ലോകമാകെ വ്യാപിക്കുó തരത്തിലുള്ള ഒരു കര്‍മ്മപദ്ധതിയായി വികസിച്ചിരിക്കുóു. ദൈവത്തിന്റെ ഒരു വലിയ കാരുണ്യമാണ് ഇത്. ഈ കര്‍മ്മപദ്ധതിയുടെ വലിയ ഉത്തരവാദിത്വങ്ങള്‍ പേറുó കര്‍മ്മഭടòാരാണ് ഓരോ ഗൃഹസ്ഥനും. വിശ്രമിക്കാതെ വേല ചെയ്യേണ്ട അവസരമാണിത്. നമ്മുടെ മനസ്സ് ചെറിയ തോതിð ഗുരുവിനോട് വിധേയപ്പെട്ടപ്പോള്‍ ഗുരു അതിനെ വിപുലമായി പ്രവര്‍ത്തിക്കാനുള്ള പദ്ധതിയായി വികസിപ്പിച്ചു തóിരിക്കുóു. ഇനി ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചെടുക്കുകയാണ് വേണ്ടണ്ടത്. നമ്മള്‍ ആ നിലയിലേക്കെത്തുമ്പോള്‍ ഗുരു ഇതിനേക്കാള്‍ എത്രയോ ഉപരിയായിട്ടായിരിക്കും നമുക്ക് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ തരികയെóോര്‍ക്കണം.

ഗൃഹസ്ഥാശ്രമികള്‍ ആശ്രമവുമായി നേരിട്ടു ബന്ധപ്പെട്ടു പ്രവര്‍ത്തിക്കണമെóു പറയുóതിലെ ആശയമെന്താണ്?

ഗുരു ഇതിനു വളരെയേറെ പ്രാധാന്യം കðപ്പിച്ചിരുóുവെó് ഞാനെന്റെ അനുഭവത്തിð നിóും മനസ്സിലാക്കിയിട്ടുണ്ട്. ഇക്കാര്യം ഗുരു തóെ പലപ്പോഴും വിശദമാക്കിയിട്ടുണ്ട്. പല പ്രഭാഷണങ്ങളിലും ഗൃഹസ്ഥാശ്രമധര്‍മ്മത്തെക്കുറിച്ച് വിപുലമായി സംസാരിച്ചിട്ടുണ്ടണ്ട്. ഒരിക്കð ഒരു പ്രഭാഷണമദ്ധ്യെ ഗുരു പറഞ്ഞു. ''നമുക്ക് ആശ്രമത്തിð ഗൃഹസ്ഥാശ്രമികളെ പാര്‍പ്പിക്കണം. അവര്‍ കുടുംബസമേതം ഇവിടെവóു താമസിക്കേണ്ട ആവശ്യമുണ്ട്. ആ നിലയിð ആശ്രമത്തോടു ബന്ധപ്പെട്ട് മഹിമയുള്ള ഒരു ജീവിതം അവര്‍ നയിക്കണം. അവരുടെ കുടുംബങ്ങളിð നിóുണ്ടണ്ടാകുó കുട്ടികള്‍ സന്യാസിയോ ഗൃഹസ്ഥനോ ഒക്കെയാകാം. ആ കുട്ടികള്‍ ഇവിടത്തെ ആശയത്തിനൊത്ത് വളരണം. നñ ഗൃഹസ്ഥാശ്രമികള്‍ ഉണ്ടെണ്ടങ്കിലേ അതിðക്കൂടി പരമ്പരയിലേക്ക് സന്യാസി വരികയുള്ളൂ.''
ആശ്രമത്തിനു ചുറ്റും ഒരു നൂറു കുടുംബങ്ങളെങ്കിലും അóുണ്ടാകണമെóാണ് ഗുരു ആഗ്രഹം പറഞ്ഞത്. പത്തുപതിനôു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത് ആയിരം കുടുംബങ്ങളെങ്കിലുമാകുമെóും അവര്‍ പ്രസ്ഥാനത്തിനു മുതðക്കൂട്ടായി മാറുമെóും ഗുരു സൂചിപ്പിച്ചു. ഇó് ആശ്രമത്തിനു ചുറ്റിമായി ഗൃഹസ്ഥാശ്രമകുടുംബങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഗുരു പറഞ്ഞ കാര്യങ്ങള്‍ സത്യമായി ഭവിക്കുóു. അഞ്ഞൂറിലേറെ വീടുകളിലായി രണ്ടണ്ടായിരത്തിലേറെ പേര്‍ ഇó് ആശ്രമപരിസരത്തു താമസിക്കുóു. ഇവരെñാവരും തóെ ഗൃഹസ്ഥാശ്രമസംഘത്തിലെ അംഗങ്ങളാണ്. ഏതെങ്കിലുമൊരു ആദ്ധ്യാത്മിക പ്രസ്ഥാനവുമായി ചേര്‍óുകൊണ്ട് വിവിധ നാടുകളിð നിóെത്തിയ കുടുംബങ്ങള്‍ ഇതുപോലെ ഒóിച്ചു കഴിയുóത് മറ്റെവിടെയെങ്കിലുമുണ്ടോ എóു സംശയമാണ്.

കുട്ടിക്കാലം മുതð ആശ്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനും ഗുരുവിനോടൊപ്പം കഴിയാനും ഭാഗ്യമുണ്ടായñോ. പഴയ കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്തെñാമാണ്?

ഓര്‍മ്മകള്‍ അനവധിയുണ്ട്. ഗുരുവിനെ സ്മരിക്കുമ്പോള്‍ മനസ്സിന് ഒരു നിറവാണ്. സന്തോഷവും സമാധാനവും തോóും. 'ഗുരുവിനെ ഓര്‍ക്കുക' എóു പറയുóത് തെറ്റാണ്. ഗുരു എപ്പോഴും കൂടെയുണ്ടñോ. അത് അനുഭവമാണ്. ഒരുനുഭവവും മറക്കാന്‍ പറ്റുóതñ. വാക്കുകള്‍ക്കതീതമായ വികാരമാണ് ഗുരു. സത്യമാണ് ഗുരു എó വാചകമാണ് ഈ ലോകത്തിലെ ഏറ്റവും സത്യസന്ധമായ വാചകമെóു ഞാന്‍ വിശ്വസിക്കുóു. ഗുരു എñാവര്‍ക്കും ഒരുപോലെ സ്‌നേഹം നðകി. ലാളിത്യവും വിശുദ്ധിയും കലര്‍ó ആ സ്‌നേഹപ്പരപ്പിന് പകരം വയ്ക്കാന്‍ ലോകത്തു മറ്റൊóുമിñ.

ആശ്രമത്തിലെ ആദ്യകാലത്തെ സന്ദര്‍ശകര്‍ ആരൊെയയായിരുóു. അóത്തെ ആശ്രമത്തിന്റെ അവസ്ഥ എന്തായിരുóു?

1964 -ð ആശ്രമം സ്ഥാപിതമായതുമുതð ഗുരുവിനെ കാണാന്‍ നിരവധി പേര്‍ എത്തുമായിരുóു. വര്‍ക്കല, നെടുമങ്ങാട്, വക്കം, പോത്തന്‍കോട് തുടങ്ങിയ സമീപദേശങ്ങളിലുള്ള ആളുകളാണ് കൂടുതലായും വóിരുóത്. പാവങ്ങളായിരുóു കൂടുതലും. കെടുതികളുടേയും ഇñായ്മയുടേയും വñായ്മകളുടേയും കഥകളേ അവര്‍ക്ക് ഗുരുവിനോടു പറയാനുണ്ടായിരുóുള്ളൂ. ഗുരു എñാവര്‍ക്കും സാന്ത്വനമേകി. ഗുരുവിനെ പ്രാര്‍ത്ഥിച്ചതിലൂടെ അവരുടെ രോഗസ്വഭാവങ്ങള്‍ മാറിക്കിട്ടി. ജീവിതത്തിന് നòയുണ്ടായി മേðഗതി വóു. അവരിð ചിലര്‍ ഗുരുവിനൊപ്പം ഉറച്ചുനിóു. മറ്റുചിലര്‍ കാലക്രമേണ അകóുപോയി. ഇവിടെ ഉറച്ചുനിóവരിð പലര്‍ക്കും ദൈവകാരുണ്യമുണ്ടായി. ചിലര്‍ക്ക് ദര്‍ശനഭാഗ്യം ലഭിച്ചു. ഗുരു ആരെóും എന്തെóും എന്തിനായി വóുവെóും അറിവുകിട്ടി.

ആദ്യത്തെ ഗൃഹസ്ഥാശ്രമ കുടുംബങ്ങള്‍ ആശ്രമത്തിð താമസത്തിനെത്തുóതിനും ജനനി സാക്ഷിയായിരുóു?

അതെ. പട്ടാളത്തിð ജോലി ചെയ്തിരുó രഞ്ജന്‍ അണ്ണന്‍, ജനാര്‍ദ്ദനന്‍ സാര്‍, നാരായണന്‍ സാര്‍, ബാലകൃഷ്ണന്‍ സാര്‍ എóിവരുടെ കുടുംബങ്ങളാണ് ആദ്യമായി ആശ്രമത്തിð താമസിക്കാനെത്തുóത്. അóു പരിമിതമായ സൗകര്യങ്ങയേുള്ളൂ. എóിട്ടും ഉള്ള സ്ഥലത്ത് ഞങ്ങള്‍ കഴിഞ്ഞുകൊള്ളാം ഗുരുവേ എóുപറഞ്ഞ് അവര്‍ താമസമാരംഭിച്ചു. ഗുരു അവര്‍ക്ക് ഓല കൊണ്ടണ്ടുമേഞ്ഞ വീടു വച്ചുകൊടുത്തു. നñ നിലിയിð കഴിഞ്ഞിരുó അവര്‍ ഒരു അñലും പരിഭവവുമിñാതെയാണ് ഗുരു നðകിയ വീട്ടിð കഴിഞ്ഞത്. അവരിð ബാലകൃഷ്ണന്‍ സാറും ( സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി) നാരായണന്‍സാറും (സ്വാമി ധര്‍മ്മാനന്ദ ജ്ഞാനതപസ്വി) സന്യാസിമാരായി മാറി. ആശ്രമമുറ്റത്ത് കളിച്ചുവളര്‍ó അവരുടെ മക്കളിള്‍ ചിലരും പിóീട് സന്യാസത്തിലേക്കു കടóവവóുവെóത് ആഹ്‌ളാദകരം തóെയാണ്. ഈ നാലു കുടുംബങ്ങള്‍ക്കു പിóാലെ ആശ്രമത്തിലെത്തിയത് മോഹനന്‍ അണ്ണന്റെയും, സോമണ്ണന്റെയും കുടുംബങ്ങളാണെóാണ് ഓര്‍മ്മ. ആശ്രമത്തിð നടó ആദ്യ വിവാഹം സോമന്‍- ലളിത ദമ്പതികളുടേതായിരുóു. മോഹനന്‍ അണ്ണന്റെയും സോമന്‍അണ്ണന്റെയും കുട്ടികളും പിóീട് സന്യാസിമാരായി ഗുരുധര്‍മ്മ പ്രകാശസഭയിð അംഗങ്ങളായി.

ആദ്യകാലത്തെ കുടുംബങ്ങളിð നിóും പലര്‍ക്കും സന്യാസത്തിനുള്ള ഭാഗ്യമുണ്ടണ്ടായി. ഇതിനെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?

ഇതിന് ആദ്യകാലമെóോ പിóത്തെ കാലമെóോ വ്യത്യാസമൊóുമിñ. മക്കള്‍ പരമ്പരയ്ക്ക് ഉതകുóതിനുവേണ്ടിയാണ് ഓരോ മാതാപിതാക്കളും പരിശ്രമിക്കേണ്ടത്. നñ ജീവിതം നയിക്കുó പരമ്പരയിലെ ഏതു കുടുംബത്തിലും ഭാഗ്യമുള്ള സത്സന്താനങ്ങള്‍ വóു പിറക്കും. ലോകത്തെ പരിവര്‍ത്തനപ്പെടുത്താനും, ഇóു സമൂഹത്തിലുള്ള എñാത്തരം അസന്തുലിതാവസ്ഥകള്‍ പരിഹരിക്കുവാനും ധര്‍മ്മത്തിലും മൂല്യത്തിലും അടിയുറച്ചു കഴിയുó വീടുകളിð ജനിക്കുó കുഞ്ഞുങ്ങള്‍ക്കു മാത്രമേ കഴിയൂ. നമ്മുടെ പരമ്പര അത്തരത്തിലൊóാണ്. പരിവര്‍ത്തനത്തിന്റെ മാധ്യമം ഗൃഹസ്ഥാശ്രമിയാണെóു ഗുരു പറയുóു.

ഇതൊóുകൂടി വിശദമാക്കാമോ?

ഇó് സമൂഹം ജാതി, മതം, സമ്പത്ത് തുടങ്ങിയ വിവേചനങ്ങള്‍ പുലര്‍ത്തി കഴിയുകയാണ്. ഓരോ ജാതിയും തങ്ങളാണ് ഏറ്റവും കേമòാരെó് നടിക്കുകയും പലതരം സമ്മര്‍ദ്ദതന്ത്രങ്ങള്‍ പയറ്റുകയും ചെയ്യുóു. ജാതിചിന്ത തുടങ്ങി എñാത്തരം വേര്‍തിരിവുകളും ഇñാതാകണം. ഇവിടെ ഗുരുവിന്റെ ഒരു വാക്കാണ് എനിക്ക് ഓര്‍മ്മവരുóത്. ഇതു വളരെ ആഴത്തിð നമ്മള്‍ മനസ്സിലാക്കേണ്ടതാണ്. ''ഗൃഹസ്ഥാശ്രമി എóു പറഞ്ഞാð ഇങ്ങനെ അധ:പതിക്കാനുളളതñ. ജീവിതം കൊണ്ടണ്ട് ധനവും വിദ്യയും സമ്പത്തും വേണ്ടണ്ടിവóാð ലോകരാഷ്ട്രങ്ങളെത്തóെ ഭരിപ്പിക്കാനുള്ള കര്‍മ്മമാണ് ഗൃഹസ്ഥാശ്രമം.'' മനുഷ്യരാശിയെ ചൂഴ്óുനിðക്കുó ആരാധാദോഷങ്ങളും കര്‍മ്മദോഷങ്ങളുമുണ്ടണ്ട്. ഈ കെട്ടുപാടുകളുടെ നിവാരണത്തിനുള്ള മാര്‍ഗ്ഗങ്ങളുടെ നñ വശങ്ങളെñാം ഒóിനൊóു ശിഥിലമായതായി ഗുരു ഓര്‍മ്മപ്പെടുത്തുóു. തത്വചിന്തകരും ആത്മചിന്തകരും ബുദ്ധിജീവികളുമെക്കെ പരിശ്രമിച്ചിട്ടും യഥാര്‍ത്ഥമോചനം പ്രാപ്യമാവുóിñ. ഇതിനെ കാലത്തിന്റെ വികൃതിയെóാണ് ഗുരു വിശേഷിപ്പിച്ചത്. തെറ്റിപ്പോയ ഈ കര്‍മ്മത്തിന്റെ കുരുക്കഴിക്കാന്‍ പ്രാപ്തിയുള്ള മക്കളാണ് നമ്മുടെ പരമ്പരയിð വóു ജòമെടുക്കേണ്ടത്. സന്യാസിയും യോഗിയും കര്‍മ്മയും ഭക്തനും എñാം തóെ വീടുകളിð നിóുള്ളവരാണ്.

ഇóത്തെ തിരക്കേറിയ ജീവിതചുറ്റുപാടുകളിലും മത്സരാധിഷ്ഠത സമൂഹത്തിലും മൂല്യങ്ങള്‍ പുലര്‍ത്തി കഴിയുóതെങ്ങിനെ?

തീര്‍ച്ചയായും കഴിയും. അതാണ് ശാന്തിഗിരിയിð കാണുóത്. ഇó് പൊതുസമൂഹത്തിð കാണുó കുടുംബജീവിതസംസ്‌കാരം അപകടമേറിയതാണ്. അച്ഛന്‍, അമ്മ, മക്കള്‍ എóിവരടങ്ങുó അണുകുടുംബങ്ങളാണ് ഇóു കൂടുതലും. കൂട്ടുകുടുംബങ്ങളൊക്കെ ഇñാതായി. ഓരോ അണുകുടുംബങ്ങള്‍ തമ്മിലും മത്സരമാണ്. നñ വിദ്യാലയത്തിനുവേണ്ടണ്ടിയും കോഴ്‌സിനുവേണ്ടിയും ജോലിക്കും വിവാഹത്തിനും തുടങ്ങി എñാത്തിനും മത്സരമാണ്. ഇതിനായി കുട്ടികളെ ചെറുപ്പം മുതലേ പരിശീലിപ്പിക്കുóു. തത്ഫലമായി വീടുകളിð അച്ഛനമ്മമാരും കുട്ടികളും തമ്മിലുള്ള അകലം കൂടി. ആരുമാരും ആശയവിനിമയമിñ. ഇóത്തെ വീടുകള്‍ ശ്രദ്ധിട്ടിñേ, അകത്തുനിóും ഒച്ചയും അനക്കമൊóും കേള്‍ക്കിñ. പണ്ട് അങ്ങനെയായിരുóോ? എñായിടത്തും ഒóാമനാകണം എóുകേട്ടാണ് കുട്ടികള്‍ വളരുóത്. മക്കളുടെ ഭാവിക്കുവേണ്ടി ഏതു വിധേനയും രക്ഷിതാക്കള്‍ പണമുണ്ടാണ്ടാക്കും. കൈക്കൂലി വാങ്ങുóതിനും പണം കൊള്ളപ്പലിശയ്ക്കു കൊടുക്കുóതുമൊക്കെ ഈ കാരണം പറഞ്ഞാണ്. അറിവും വിദ്യാഭ്യാസവും സംസ്‌കാരവുമൊക്കെ ഉണ്ടെóു പറയുóവരും ഇതിð നിóു ഭിóരñ. സത്യസന്ധതയ്‌ക്കോ, പരസ്പര സഹകരണത്തിനോ, മനുഷ്യത്വത്തിനോ പോലും ഇടമിñാതായി. ശരിക്കും മൃഗതുല്യമായ ജീവിതം. കുട്ടികളെ നñ നിലയിലാക്കിയശേഷം വയസ്സുകാലത്ത് ആദ്ധ്യാത്മികചിന്തയിലേക്ക് തിരിയാനാണ് പലര്‍ക്കും താðപര്യം. കുട്ടികളെ ഒരു നിലയിലാക്കാനാണ് അവര്‍ ഇക്കണ്ട കാലമത്രയും കഷ്ടപ്പെട്ടത്. പക്ഷെ ആ കുട്ടികള്‍ എവിടെയെങ്കിലും എത്തിയോ? കുറെയേറെ പണം കിട്ടുó ജോലി സമ്പാദിച്ചിരിക്കാം. എóാð നòയുടെയോ അറിവിന്റെയോ ചെറിയൊരു ഭാഗമെങ്കിലും മാതാപിതാക്കളിðനിóും അവര്‍ക്കു കിട്ടിയിട്ടുണ്ടോ? വീടുകളുടെ അവസ്ഥ ഞാന്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ തമ്മിലും അധാര്‍മ്മികമായ സംസ്‌കാരങ്ങള്‍ വóുകാണുóു. ധനസമ്പാദനം മോശമായ സംഗതിയñ. ജീവിച്ചിരിക്കുó ഒരു മനുഷ്യനോടും കൈനീട്ടി വാങ്ങാന്‍ പാടിñെóാണ് ഗുരു പറയുóത്. സòാര്‍ഗ്ഗത്തിലൂടെ ജോലി ചെയ്ത് കഷ്ടപ്പെട്ടുതóെ ആഹാരത്തിനുളള പണം കണ്ടെത്തണം. കുട്ടികള്‍ ഇതുകണ്ടു പഠിക്കണം.

ഒരു ഗൃഹസ്ഥാശ്രമിയുടെ യഥാര്‍ത്ഥ ജീവിതലക്ഷ്യം എന്താണ്? അതിനായി ഗുരുവിനെ ഏതു നിലയിð ആശ്രയിക്കണം?

പണ്ടുമുതലേ ഹൈന്ദവന്യായത്തിð ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എóാണñോ പറഞ്ഞുവച്ചിട്ടുള്ളത്. ബ്രഹ്മചര്യകാലഘട്ടം എóു പറയുóത് കല്യാണം കഴിക്കാതിരിക്കുക എó അവസ്ഥയñ. മറിച്ച് ഒരു വിധത്തിലും ഭാഗ്യം നഷ്ടപ്പെടുത്തിക്കളയാതെ സൂക്ഷിച്ചുജീവിച്ച് അറിവു നേടാനും, എñാക്കാര്യങ്ങളും ബ്രഹ്മത്തെ (ഗുരുവിനെ) പിന്‍പറ്റി ചെയ്‌തെത്തിച്ച് ജീവനെ കര്‍മ്മംകൊണ്ട് തെളിച്ചം വരുത്തിയെടുത്തു കഴിയുമ്പോള്‍, അതിന് അനുഗുണമായ ഒരു പങ്കാളിയാക്കി ഗുരു തെരഞ്ഞെടുത്തുനðകുóു. ഇതിന് ജാതി, മതം, സൗന്ദര്യം, ദേശം, ഭാഷ, സംസ്‌കാരം, സമ്പóത ഇവയൊóും ഗുരുവിന് വിഷയമñ. ഒരുപക്ഷെ ഭാഗ്യമുള്ള ആണോ പെണ്ണോ ആര്‍ക്കെങ്കിലുമൊരാള്‍ക്ക് തനിക്കു വരാന്‍പോകുó വരന്‍ അñെങ്കിð വധു ആരെó് ദര്‍ശനത്തിലൂടെ അറിയുóു. ഗുരു അങ്ങനെയുള്ള ഒരു വിവാഹത്തിലൂടെ കാണുóത് അവരിലൂടെ ജനിക്കുó സത്സന്താനങ്ങളും അതിലൂടെ ലോകത്തിനുവരുó നòയുമാണ്.

ജീവിതപങ്കാളിയെ ദര്‍ശനത്തിലൂടെ അറിയുó അനുഭവങ്ങള്‍ ഇവിടെയുണ്ടോ?

അങ്ങിനെയുള്ള അനേകം അനുഭവങ്ങള്‍ ഇവിടെയുണ്ട്. തനിക്കു വരാന്‍ പോകുó വരന്‍ അñെങ്കിð വധു ആരാണെóു കാണിച്ചുകൊടുത്ത് ഗുരുനിശ്ചയത്താð സ്വീകരിക്കപ്പെടുó കര്‍മ്മത്തിനെയാണ് സ്വയംവരം എóു പറയുóത്. ഒരുപക്ഷെ അതിനുള്ള ഭാഗ്യമിñെങ്കിðപ്പോലും ഗുരുനിശ്ചയത്താð വിവാഹം നടത്തുóതിനു മുന്‍പായി രണ്ടു കുടുംബങ്ങളോടും വിളിച്ചുസംസാരിച്ച് അവരുടെ പിതൃഭാഗത്തുള്ള ശുദ്ധീകരണകര്‍മ്മങ്ങള്‍ ചെയ്ത് ഗുരു അവരെ ഒരു ജീവിതത്തിന് തയ്യാറെടുപ്പിക്കുóു. വിവാഹത്തിനുശേഷം അവരെ രണ്ടുമൂóു ദിവസം ആശ്രമത്തിð നിര്‍ത്തി സങ്കðപ്പം ചെയ്യിപ്പിക്കുóു. ഈ സമയത്തും പലര്‍ക്കും തങ്ങള്‍ക്കു ജനിക്കാന്‍ പോകുó സന്താനത്തിന്റെ ജീവനെക്കുറിച്ച് ദര്‍ശനത്തിലൂടെ അറിവുനðകുóു. ഗര്‍ഭധാരണത്തിനുശേഷവും ഇതേപോലെ പ്രാര്‍ത്ഥനയും സങ്കðപ്പവുമെñാം ചെയ്ത് ഗുരുനിശ്ചയപ്രകാരം ജനിക്കുó കുട്ടികളിലൂടെ ലോകത്തിന് നòയുണ്ടാക്കുó കര്‍മ്മം വóുചേരുമെó് ഗുരു അറിയിച്ചിട്ടുണ്ട്. ലോകനòയ്ക്കുതകുó കുഞ്ഞുങ്ങളെ സൃഷ്ടിച്ച് നòയിലേക്കെത്തിക്കുക എóതാണ് ഒരു ഗൃഹസ്ഥന്റെ ധര്‍മ്മം. അവരുടെ ജീവന്റെ വളര്‍ച്ച എത്തിപ്പെടുó മണ്ഡലങ്ങള്‍ വരെ ഈ മാതാപിതാക്കളുടെ ജീവനേയും എത്തിപ്പിക്കുóതായി പറയപ്പെടുó വാക്കുകളാണ് പുരാണത്തിð 'പുത് ഇതി നരഹത്രാണേതി പുത്ര:' എóു പറഞ്ഞിട്ടുള്ളത്.

ഭാഗ്യമുള്ള നòയുള്ള ജീവനുകള്‍ മക്കളായി പിറക്കുóുവñോ. ഇതിനായി മനസ്സുകൊണ്ടും ശരീരംകൊണ്ടുമുള്ള തയ്യാറെടുപ്പുകള്‍ എന്തെñാമാവണം?

അമ്മയാണ് ആദ്യഗുരുവെóും സ്ത്രീയാണ് വീടിന്റെ ഐശ്വര്യമെóും പറയാറുണ്ട്. അമ്മയുടെ മനസ്സുപോലെ തóെയായിരിക്കും കുഞ്ഞിന്റെ വിചാരഗതികളും രൂപപ്പെടുക. ഒരു പെണ്‍കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും- വിവാഹനേരത്തും അമ്മയാകുó സന്ദര്‍ഭത്തിലുമെñാം- ഓരോരോ സങ്കðപ്പങ്ങളിലൂടെയാണ് കടóുപോകുóത്. സ്ത്രീയുടെ സ്വഭാവത്തിന്റെ ദൃഢതയിലാണ് ഒരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും സംസ്‌കാരം കുടികൊള്ളുóത്. കുഞ്ഞിനെ ഉദരത്തിð പേറുó അമ്മയുടെ വിചാരഗതികള്‍ കുട്ടിയുടെ മനസ്സിനെയും സ്വാധീനിക്കുóുവെó് സയന്‍സും തെളിയിച്ചിട്ടുണ്ട്. കുഞ്ഞിനു മുലപ്പാലു നðകുó വേളയിð അമ്മ ചെയ്യേണ്ടണ്ടതായ സങ്കðപ്പങ്ങളുണ്ടണ്ട്. ഇങ്ങനെ ജനിച്ചുവരുó മക്കളാണ് പ്രസ്ഥാനത്തെ നയിക്കാന്‍ പ്രാപ്തി നേടുóത്. ഇങ്ങനെയുള്ള മക്കളെ വളര്‍ത്തുó കര്‍മ്മവും ഭാഗ്യവുമാണ് ഗൃഹസ്ഥാശ്രമിയുടേത്. ഇവിടെ പെണ്‍കുട്ടികള്‍ക്കു മാത്രമാണ് എñാ ഉത്തരവാദിത്വവും എóു ധരിക്കരുത്. ആണ്‍കുട്ടികളുടെ ജീവിതക്രമത്തേയും ബ്രഹ്മചര്യത്തേയും പറ്റി ഗുരു പ്രത്യേകം പറയുóുണ്ട്. ബ്രഹ്മചര്യം എóതിനര്‍ത്ഥം വിവാഹം ചെയ്യാതിരിക്കലñ എóു ഗുരു പറയുóു. അതൊരു സൂക്ഷിപ്പും സ്വഭാവസംസ്‌കാരവുമാണ്. പ്രസ്ഥാനത്തെ സൂക്ഷിക്കേണ്ടത് ചെറുപ്പക്കാരുടെ വലിയ ചുമതലയാണ്. പ്രസ്ഥാനത്തെ സൂക്ഷിക്കുക എóത് ഗുരുവിനെ സൂക്ഷിക്കുóതുപോലെയാണ്. ഗുരുവിനെ സൂക്ഷിക്കുകയെóത് തóെത്തóെ സൂക്ഷിക്കുóതുപോലെയും. തങ്ങള്‍ എന്തിന് ആശ്രമത്തിലെത്തി, എന്തിനു വേണ്ടി കര്‍മ്മം ചെയ്യുóു, തങ്ങളുടെ ജീവനിð കലര്‍óിരിക്കുó ഭാവങ്ങള്‍ എന്തൊക്കെയെó് ഓരോ ചെറുപ്പക്കാരനുമറിയണം. അത്തരത്തിലുള്ള പ്രാപ്തിയുള്ള മക്കളാണ് ഗുരുവിന്റെ സമ്പാദ്യം.

ഒരു വലിയ ദൗത്യത്തിന്റെ ഭാഗമായി നിലകൊള്ളുóവരാണ് ഓരോ ഗൃഹസ്ഥാശ്രമിയും. ഈയൊരു ചിന്തയും അതിനനുസൃതമായ ജീവിതചര്യകളും ഓരോ ഗൃഹസ്ഥാശ്രമിയും പുലര്‍ത്തേണ്ടതñേ?

തീര്‍ച്ചയായും. താനെന്തിന് ആശ്രമത്തിð വóു, തന്റെ ജീവിതലക്ഷ്യമെന്ത് എóെñാം അറിയേണ്ടത് അടിസ്ഥാനപരമായ യോഗ്യത തóെയാണ്. ഓരോരുത്തരുടേയും ജീവനിð കലര്‍óിരിക്കുó വാസനകളും സ്വഭാവഗതികളുമുണ്ടണ്ട്. അതിð ചീത്തയെ തിരുത്തണം. ഗുരു പറയുó വഴിയിലൂടെ നടക്കണം. ഈ അനുസരണയാണ് ഓരോ ശിഷ്യന്റെയും ദൗത്യം. ഇതാണ് അവനെയും അവന്റെ കുടുംബത്തെയും രക്ഷിക്കുóത്. പ്രാര്‍ത്ഥനയിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാകുóു. കര്‍മ്മദോഷങ്ങളും തീരാവ്യാധികളും മറ്റു കെടുതികളും മാറുóു. ഗുരുപൂജയെപ്പറ്റി ഇവിടെ പറയേണ്ടതുണ്ട്. അനേകജòങ്ങളിലെ കര്‍മ്മദോഷങ്ങളും ആരാധനാദോഷങ്ങളും പേറി വóതാണ് നമ്മുടെ ജീവന്‍. അറ്റം കാണാനാവാത്ത ഒരു ചരടിലെ കെട്ടുകള്‍ പോലെയായിരിക്കും ജീവനിലെ ഓരോ കര്‍മ്മഗതികളും. പിതൃശുദ്ധി വരുത്തി ഈ കര്‍മ്മദോഷങ്ങളെ പൂര്‍ണമായും അകറ്റുóതാണ് ശാന്തിഗിരിയിലെ ഗുരുപൂജയെóു ലളിതമായി പറയാം. നമ്മുടെ പൂര്‍വ്വികര്‍ കാലങ്ങളായി ആരാധിച്ചുവó ദേവീദേവòാരെയും, ഋഷി, സന്യാസി, ജ്ഞാനി, ഭക്തന്‍ എóിവയയെñാം ഈ കര്‍മ്മത്തിലൂടെ ശുദ്ധമായി നിര്‍ത്തുóു. പിതൃശുദ്ധിക്കുശേഷം അവ ജòമെടുക്കുóു. യുഗധര്‍മ്മാനുസൃതമായ ഈ ശുദ്ധികര്‍മ്മത്തിന് പ്രപôത്തിð ഗുരു മാത്രമാണ് അധികാരി. ഗുരുപൂജ ചെയ്ത എത്രയോ കുടുംബങ്ങള്‍ നമ്മുടെ പരമ്പരയിലുണ്ട്. ഗുരുപൂജയ്ക്ക് മുമ്പും ശേഷവുമുള്ള അവരുടെ ജീവിതം പരിശോധിച്ചാð ഗുരുപൂജയെó കര്‍മ്മത്തിന്റെ വലിപ്പമെന്തെó് ബോദ്ധ്യപ്പെടാനാകും. ഓടിവó് ചെയ്തിട്ടുപോകാവുó ഒരു കര്‍മ്മമñ ഗുരുപൂജയെó് ഗുരു പറയുóു. പിതൃശുദ്ധി ചെയ്തശേഷം പെട്ടó് പണക്കാരനാകുമെóും കരുതരുത്. വീടിന്റെ അപ്പോഴുള്ള കഞ്ഞിവയ്പ്പിനു വേണ്ടിണ്ടയിട്ട് ഇതു ചെയ്യരുതെóും ഗുരു ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ഗുരുപൂജയ്ക്കു ശേഷം ആശയവുമായി പൊരുത്തപ്പെട്ടു തóെ ജീവിക്കണം. പ്രതിസന്ധികളും വൈതരണികളും വóുവെóവരാം. അപ്പോള്‍ ഇട്ടിട്ട് ഓടിപ്പോയാലും രക്ഷയിñ. എñാ പ്രതിസന്ധികളേയും അതിജീവിക്കുóതിലാണ് കാരുണ്യം. അതിനും ക്ഷമയും സഹനവും വേണം.

ഒരു ഗൃഹസ്ഥാശ്രമി എങ്ങനെയാണ് അവന്റെ വീടു സൂക്ഷിക്കേണ്ടതെóു പറയാമോ?

വളരെ പ്രസക്തമായ ചോദ്യമാണിത്. ആശ്രമം പോലെ തóെയാണ് വീടു സൂക്ഷിക്കേണ്ടണ്ടത്. ആശ്രമത്തിð നിðക്കുമ്പോള്‍ നമ്മുടെ മനസ്സ് പവിത്രമായിരിക്കും. ഇതേ മനസ്സു തóെയാവണം വീട്ടിലും. വാക്കും പ്രവൃത്തിയും മനോവിചാരങ്ങളും ശുദ്ധമായിരിക്കണം. വീടും പരിസരവും വൃത്തിയായി സംരക്ഷിക്കണം. ഗുരു എന്റെ വീട്ടിð വസിക്കുóു എó വിചാരമുണ്ടാവണം. പ്രാര്‍ത്ഥന മുടങ്ങരുത്. ഒരു നേരം കുടുംബാംഗങ്ങളെñാവരും ചേര്‍óിരുó് പ്രാര്‍ത്ഥിക്കുകയും ഗുരുവാണി പാരായണം ചെയ്യുകയും വേണം. അച്ഛനമ്മമാരും കുട്ടികളും തമ്മിð കഴിയുóതും ഒരുമിച്ചിരുóുതóെ ആഹാരം കഴിക്കുകയും വീട്ടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം. കുട്ടികളെ ചെറുപ്പം മുതലേ ഉത്തരവാദബോധമുള്ളവരാക്കി മാറ്റാന്‍ ഇതു നñതാണ്. കുട്ടികളായതുകൊണ്ട് വെച്ച് അവരെ ഒóിðനിóും മാറ്റിനിര്‍ത്തേണ്ടതിñ. ഇóത്തെ കുട്ടികള്‍ക്ക് ബുദ്ധിയും കഴിവും ഏറും. വീടുമായി ബന്ധപ്പെട്ട എന്തിലും അവരുടെ അഭിപ്രായം ചോദിക്കണം. വീടും ആശ്രമവും ഒóായി മാറുóത് ഇങ്ങനെയുള്ള ചില ശീലങ്ങള്‍ നിത്യജീവിതത്തിð കൊണ്ടുവരുമ്പോഴാണ്. കുട്ടികളെക്കുറിച്ച് കുറച്ചുകൂടി പറയാനുണ്ട്. മാതാപിതാക്കളെ കണ്ടണ്ടാണ് ഓരോ കുട്ടിയും വളരുóത്. മാതാപിതാക്കള്‍ നñ മാതൃകയാവണം. കുട്ടികളുടെ മുóിðവച്ച് വഴക്കിടുóതും കുറ്റം പറയുóതുമൊക്കെ ഒഴിവാക്കണം. ദുഷിപ്പിക്കുó വര്‍ത്തമാനങ്ങള്‍ എവിടെയായാലും അതു നòയെ ഇñാതാക്കും. അങ്ങനെയുള്ള വീടുകളിð വളര്‍óുവരുó കുട്ടികളുടെ ഭാവി ശോഭനമായിരിക്കിñ. വീടിനും നാടിനും കൊള്ളാത്തവരായി അവരെ മാറ്റരുത്.
വിശ്വാസികള്‍ കൂട്ടമായി താമസിക്കുó സ്ഥലങ്ങളിð സഹകരണമനോഭാവമുണ്ടാകണം. വീടുകള്‍ തമ്മിð സ്‌നേഹവും കെട്ടുറപ്പുമുണ്ടണ്ടാകണം. എóാð അമിതമായ അടുപ്പവും ഒട്ടിപ്പിടിക്കലുമൊക്കെ വിനയാകും. അയðക്കാര്‍ വിശ്വാസിയോ അവിശ്വാസിയോ ആകട്ടെ എñാവരോടും സ്‌നേഹത്തോടെയും സഹകരണത്തോടെയും പെരുമാറാന്‍ കഴിയണം. മറ്റു വീടുകളിലെ ആവശ്യങ്ങളിð സംബന്ധിക്കണം. കാരുണ്യവും സòനസും പ്രദര്‍ശിപ്പിക്കുóതിന് മടി കാട്ടരുത്. സമൂഹജീവികളാണ് നാമോരുത്തരും തóെ. അതിലുപരി ഗുരുവിന്റെയും പ്രസ്ഥാനത്തിന്റെയും പ്രതിനിധികളും. നമ്മളെ വിലയിരുത്തിയാണ് സമൂഹം പ്രസ്ഥാനത്തെയും വിലയിരുത്തുóത്.

കുട്ടികള്‍ മുതിര്‍óുവരുമ്പോള്‍ അവര്‍ പലവിധത്തിലുള്ള പ്രയാസങ്ങളും നേരിടുóതായി കണ്ടണ്ടിട്ടുണ്ട്. അച്ഛനമ്മമാരോട് മനസ്സുതുറക്കാന്‍ പല കുട്ടികള്‍ക്കും കഴിയാറിñ.?

തീര്‍ച്ചയായും ഇക്കാര്യം ശ്രദ്ധയിðപ്പെടുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. കൗമാരക്കാരിð പലര്‍ക്കും പല ആശങ്കകളാണ്. എസ്.എസ്.എð.സി, പ്ലസ് ടു ക്ലാസുകളിð എത്തുóതോടെ ജീവിതത്തെക്കുറിച്ചുള്ള ഭയാശങ്കകള്‍ വര്‍ദ്ധിക്കുകയാണ്. നñ ലക്ഷ്യബോധവും ജീവിതവീക്ഷണവുമുള്ള കുട്ടികളാണ് പലരുമെങ്കിലും ചില നിര്‍ണായസന്ദര്‍ഭങ്ങളിð യുക്തമായ തീരുമാനങ്ങള്‍ എടുക്കാനാവുóിñ. പരമ്പരയിലെ ഒരു കുട്ടിക്കും ആശങ്കയുടെ ആവശ്യമിñ. ഏതുവഴി സ്വീകരിക്കണമെóു നിര്‍ദ്ദേശിക്കാന്‍ നമുക്കു ഗുരുവുണ്ട്. ജീവിതത്തിലുടനീളം തുണയായി ഗുരു കാണും. ഈയൊരു ബോധം കുട്ടികളിലുണ്ടാവുകയാണു വേണ്ടണ്ടത്. വീടുകളിðതóെ ഇതിനു തുടക്കം കുറിക്കണം. ഗൃഹസ്ഥാശ്രമസംഘത്തിന്റെ ആഭിമുഖ്യത്തിð കുട്ടികളുമായി നിരന്തരമുള്ള ആശയവിനിമയത്തിനായി പദ്ധതികള്‍ തയ്യാറാക്കി വരികയാണ്. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗൃഹസ്ഥാശ്രമയോഗങ്ങളിð കുട്ടികളെ പങ്കെടുപ്പിച്ചുതുടങ്ങിയത്. നേരത്തെ അച്ഛനമ്മമാര്‍ മാത്രമാണ് പങ്കെടുത്തിരുóത്. ഇപ്പോള്‍ കുട്ടികളുള്‍പ്പെടെ ഒരു വീട്ടിലെ മുഴുവന്‍പേരും യോഗത്തിനെത്തുóു. കുട്ടികള്‍ക്ക് അവരുടെ സര്‍ഗ്ഗവാസകള്‍ പ്രകടിപ്പിക്കാനുള്ള അവസരവുമുണ്ട്. കുട്ടികളെ സ്‌നേഹിച്ചു നിര്‍ത്തണം. അവരുടെ കണ്ടുറവുകളെ ക്ഷമാപൂര്‍വ്വം മാറ്റിയെടുക്കണം.

ആദ്യകാലങ്ങളിലെ ഗൃഹസ്ഥാശ്രമയോഗങ്ങള്‍ എങ്ങനെയാണ് സംഘടിപ്പിക്കപ്പെട്ടിരുóത്? കൗതുകകരമായ ഓര്‍മ്മകളുണ്ടോ?

അóൊക്കെ ചില സന്ദര്‍ഭങ്ങളിð ഗുരുവും ഗൃഹസ്ഥാശ്രമയോഗത്തിð സóിഹിതനായിട്ടുണ്ടണ്ട്. ആരെങ്കിലും അóു വóിട്ടിñെങ്കിð അവര്‍ എത്തിയതിനുശേഷമേ യോഗം ആരംഭിക്കാന്‍ ഗുരു അനുമതി നðകിയിരുóുള്ളൂ. ആരാണ് വരാത്തതെóും എന്തുകൊണ്ടാണെóുമൊക്കെ ഗുരുവിനറിയാം. അവന്‍ വóിട്ടുതുടങ്ങിയാð മതിയെóുപറയും. ഒരാളുടെ ഭാഗത്തുനിó് ഏതെങ്കിലും തരത്തിലുള്ള കുറവോ പോരായ്മയോ ഉണ്ടായാð അത് എñാവരുടേയും കുറവായി കാണണമെóും എñാവരും ഒരുമിച്ചുനിó് ആ തെറ്റു തിരുത്തണമെóും ഗുരു പറയുമായിരുóു. ഗുരുവിന്റെ ഈ വാക്കുകള്‍ എóും പ്രസക്തമാണ്. 'ഞാനും എന്റെ കുടുംബവും മാത്രം' എó കാഴ്ചപ്പാടോടെ ഇവിടെ കഴിയാനാവിñ. ഒരാളുടെ അñെങ്കിð ഒരു കുടുംബത്തിന്റെ ദു:ഖം എóത് പരമ്പരയിലെ എñാവരുടേയും കൂടി ദു:ഖമാണ്. സുഖവും ദു:ഖവും നòയും നേട്ടവുമെñാം പരമ്പരയുടേത്. 'എന്റെ അയðക്കാരന്‍ പട്ടിണിയിരിക്കുമ്പോള്‍ ഞാന്‍ മാത്രം സുഭിക്ഷമായി കഴിക്കുóതെങ്ങിനെ'യെó് ബൈബിളിð ചോദിക്കുóിñേ. അടിസ്ഥാനപരമായ കാഴ്ചപ്പാട് ഇതാണ്. ഗുരു കൈയ്യിð കിട്ടിയതെന്തും എñാവര്‍ക്കുമായി പങ്കുവച്ചുതóു. നമ്മളെñാവരും ഗുരുവിന്റെ പങ്കു കഴിക്കുóു. ഒരു വീട്ടിലെ മക്കളെപ്പോലെയാണ് ഗുരുവിന്റെ പ്രസാദം നമ്മള്‍ കഴിക്കുóത്. സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും വലിയൊരു പാഠം നമ്മളറിയാതെ നമ്മുടെ സംസ്‌കാരത്തിലേക്ക് ഗുരു പകരുകയാണ്. നമ്മളെക്കൊണ്ടു ചെയ്യിച്ചിരുó ഓരോ കര്‍മ്മത്തിലും ഈയൊരു പ്രത്യേകത കാണാം. ബാഹ്യത്തിð കാണുóതായിരിക്കിñ ആന്തരീകമായി ആ കര്‍മ്മം കൊണ്ടുണ്ടാവുക. ആശ്രമത്തിð ഒരില മാറ്റിയിടുകയാണെങ്കിðക്കൂടി പ്രാര്‍ത്ഥനയോടെ ചെയ്യണമെóു പറയുóത് ഇതുകൊണ്ടാണ്.

ആശ്രമത്തിð കര്‍മ്മം ചെയ്യുóതും പുറത്ത് മറ്റു വേലകളിð ഏര്‍പ്പെടുóതും തമ്മിലെ വ്യത്യാസമെന്താണ്?

എന്തു കര്‍മ്മം എവിടെ ചെയ്താലും അത് ഗുരുവിനുവേണ്ടണ്ടി ചെയ്യുóു എó സങ്കðപ്പത്തോടെയാവണം ചെയ്യേണ്ടണ്ടത്. അപ്പോള്‍ അതിനു പൂര്‍ണത കൈവരുóു. ഇറച്ചിവെട്ടാണ് ജോലിയെങ്കിð അതു വേണ്ടെóുവച്ച് പട്ടിണി കിടക്കാന്‍ പറ്റുമോ? അവിടെയാണ് ഗുരുവിനെ പിടിച്ചു (പ്രാര്‍ത്ഥിച്ച്) ചെയ്യണമെóു പറയുóത്. അമ്മമാരുടെയും പെണ്‍കുട്ടികളുടെയും മനസ്സിലുണ്ടണ്ടാവേണ്ട സങ്കðപ്പങ്ങളെക്കുറിച്ചു പറഞ്ഞു. വീടു വൃത്തിയാക്കുമ്പോഴും, ഭക്ഷണം തയ്യാറാക്കുമ്പോഴും അതു വിളമ്പുമ്പോഴും മനസ്സ് പവിത്രവും പ്രാര്‍ത്ഥനാനിരതവുമാകണം. ഈയൊരു കര്‍മ്മത്തിലൂടെ ഗുരുവിന്റെ ഹിതമനുസരിച്ച് എന്താണോ നടക്കേണ്ടത് അതുണ്ടാകണമെóു പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥിച്ചു പാകംചെയ്ത ആഹാരത്തിന് രുചിയേറും. അത് ശരീരത്തിð പല മാറ്റങ്ങളുമുണ്ടാക്കും.

ഗൃഹസ്ഥാശ്രമസംഘത്തിന്റെ വലിപ്പവും വ്യാപ്തിയും വര്‍ദ്ധിച്ചിരിക്കുóു. പുതിയ കാഴ്ചപ്പാടോടെ പുതിയ പദ്ധതികള്‍ തóെ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടിയിരിക്കുóു?
പുതിയ കേന്ദ്രീകൃത ഭരണസംവിധാനത്തിനുകീഴിð സാംസ്‌കാരിക സംഘടനകളെñാം പുന:സംഘടിപ്പിച്ചു. ആര്‍ട്‌സ് ആന്റ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റിനുകീഴിലാണ് ഗൃഹസ്ഥാശ്രമസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുóത്. ശാരീരികമായി പല വിഷമങ്ങളും നേരിടുó ഘട്ടത്തിലാണ് ഗൃഹസ്ഥാശ്രമസംഘത്തിന്റെ ചുമതല ഏറ്റെടുക്കണമെó നിര്‍ദ്ദേശമുണ്ടായത്. എനിക്കിത് ചെയ്യാനാകുമോ എó ആശങ്കയുണ്ടായി. പക്ഷെ ഗുരുവിന്റെ ദൗത്യത്തിð നിóും ഒഴിഞ്ഞുനിðക്കാനാകിñ. ആ സന്ദര്‍ഭത്തിð മുന്‍പ്ഗുരു എóോടു പറഞ്ഞ ഒരു കാര്യം ഞാനോര്‍മ്മിച്ചു. ഞാനാഗ്രഹിക്കുó ഏതു കര്‍മ്മവും എനിക്കു ചെയ്യാന്‍ കഴിയുമെóായിരുóു ഗുരു പറഞ്ഞത്. ഗൃഹസ്ഥാശ്രമസംഘത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെടുó കാര്യവുമായി ശിഷ്യപൂജിതയെ കണ്ടപ്പോഴും ഗുരുമുഖത്തുനിóുണ്ടായ അതേ വാക്കുകള്‍ തóെയായിരുóു ലഭിച്ചത്. എന്റെ ചുമലിð തലോടിക്കൊണ്ട് ശിഷ്യപൂജിത പറഞ്ഞത് നóായി ചെയ്യാന്‍ പറ്റുമെóു തóെയായിരുóു.
ഗൃഹസ്ഥാശ്രമസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാന്‍ അഭിവന്ദ്യശിഷ്യപൂജിത കൂടെക്കൂടെ വിളിക്കാറുണ്ട്. ഓരോ ദിവസം എന്തു നടóുവെóും, മീറ്റിംഗിന് ആരുവóു ആരുവóിñായെóുമൊക്കെ ചോദിച്ചറിയും. പലപ്പോഴും പല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നðകും. ചില സന്ദര്‍ഭങ്ങളിð യോഗാരംഭത്തിനു തൊട്ടുമുമ്പായി എñാ ഗൃഹസ്ഥര്‍ക്കും ശിഷ്യപൂജിത ദര്‍ശനത്തിന് അവസരം നðകിയിരുóതും ഇപ്പോള്‍ ഓര്‍ക്കുകയാണ്.

അഭിവന്ദ്യ ശിഷ്യപൂജിതയുടെ ജീവിതം ഓരോ ഗൃഹസ്ഥനും പാഠമായിരിക്കേണ്ടതñേ?

അങ്ങനെതóെയാവണം. അഭിവന്ദ്യ ശിഷ്യപൂജിതയുടെ ജീവിതത്തിലെ ഓരോ ഏടുകളും ഓരോ ഗൃഹസ്ഥനും ഹൃദിസ്ഥമാക്കണം. ഏതു പ്രതിസന്ധിഘട്ടത്തിലും ഗുരുവിനെയും പ്രസ്ഥാനത്തെയും കൈവെടിയാതെ ആത്മധൈര്യത്തോടെ നിðക്കാന്‍ ആ ധന്യജീവിതത്തെക്കുറിച്ചുള്ള ഒരു കൊച്ചു സ്മരണ മാത്രം മതിയാകും. ശിഷ്യപൂജിതയ്ക്ക് പ്രസ്ഥാനത്തോടുള്ള കരുതð എത്രമാത്രമുണ്ടൈó് ഞാന്‍ എത്രയോ കാലങ്ങള്‍ക്കു മുമ്പേ അറിഞ്ഞിരിക്കുóു. കുഞ്ഞായിരിക്കുമ്പോള്‍ സ്‌കൂള്‍ വിട്ടുവóാലുടന്‍ തóെ ഓരോ കര്‍മ്മങ്ങളുമായി ഓടിനടക്കുകയായി. ഓരോóും പൂര്‍ത്തിയാക്കി കിടക്കുമ്പോഴേക്കും പാതിരാത്രി കഴിഞ്ഞിരിക്കും. അതിനിടയിð കഴിക്കാനൊóും മിനക്കെട്ടിട്ടുണ്ടാവിñ. ആരെങ്കിലും നിര്‍ബന്ധിച്ചാð വñതും കഴിച്ചെóുവരുത്തി സ്‌കൂളിലേക്കുള്ള ഗൃഹപാഠങ്ങളും ചെയ്ത് ആ കുഞ്ഞ് തളര്‍óുറങ്ങും. ഉറക്കെമെóൊóും പറയാനാവിñ. ആശ്രമത്തിð ആദ്യം ഉണരുóത് ആ കുഞ്ഞുതóെയായിരിക്കും. ഓരോ കൊച്ചുകാര്യങ്ങള്‍ക്കും നñ ശ്രദ്ധയാണ്. പറമ്പിð ഒരു ഓലമടð കിടóാðപ്പോലും അതിനെച്ചൊñി ഒരു കരുതലുണ്ടണ്ടാകും. എടുത്തുവയ്ക്കാനാവുó സാഹചര്യമñെങ്കിð അതിന് ആരെയെങ്കിലും ഏര്‍പ്പെടുത്തും. ഓലയെടുത്തു മെടയുകയും ഈര്‍ക്കിð ചീകിയെടുത്ത് ചൂലുണ്ടാക്കുകയുമൊക്കെ ചെയ്തിരുóു. അതിരിലെ വേലിയിð ചിതð കയറിയാലും ആദ്യമറിയുóത് ആ കുഞ്ഞുതóെയായിരുóു. കൈയ്യെത്തുó ഇടമñെങ്കിð ആരെയെങ്കിലും വിളിപ്പിച്ച് മാറാല തുടപ്പിക്കും. ശ്രദ്ധയും വൃത്തിയും ഒരുപോലെ തóെ. ഒരു നേരമെങ്കിലും വെറുതെയിരിക്കുóതായി കണ്ടിട്ടിñ. ഗുരുവിനോടും പ്രസ്ഥാനത്തോടും അത്രമേð പ്രതിജ്ഞാബദ്ധമായിരുóു ആ ജീവിതം.

ഗുരുസമ്പര്‍ക്കത്തിð നിóും കിട്ടിയ അനുഭവസമ്പത്ത് എന്താണ്?

ഗുരു അടിസ്ഥാനപരമായ എñാക്കാര്യങ്ങളും ചെയ്യിച്ചിരുóു. സങ്കðപ്പവശങ്ങള്‍, ആശ്രമത്തിലെ ദൈനംദിനകര്‍മ്മങ്ങള്‍ എñാത്തിനും എóെക്കൂടി ഉള്‍പ്പെടുത്തി. ചില കാര്യങ്ങള്‍ വിശ്വസിച്ച് ഏðപ്പിച്ചു. കൊച്ചുകുടിലായിരുó ആദ്യത്തെ പര്‍ണശാല മുതð ഇപ്പോഴത്തെ താമര പര്‍ണശാല വരെ കാണാനും പ്രസ്ഥാനത്തിന്റെ വളര്‍ച്ച അടുത്തുനിóുകാണാനും അതിð പങ്കാളിയാകാനും ഭാഗ്യമുണ്ടായി. നിങ്ങള്‍ക്ക് ഒരു കാര്യത്തിനും വെളിയിðപ്പോയി കൈനീട്ടേണ്ടി വരിñൈó് ഗുരു പറഞ്ഞിരുóത് ഇത് സത്യമായി ഭവിച്ചിരിക്കുóു. സാധാരണ ഒരു ജീവിതം നയിക്കാനാവശ്യമായ എñാ അടിസ്ഥാനഘടകങ്ങളും ഗുരു ഇവിടെ ഇണക്കിവച്ചിരിക്കുóു. ഇതിനൊക്കെ ഗുരുവിനോടു നമ്മള്‍ കടപ്പെട്ടിരിക്കുóു. എóെപ്പറ്റിയുള്ള ഗുരുവിന്റെ പ്രതീക്ഷകള്‍ വേണ്ടണ്ടവിധം ചെയ്തുപൂര്‍ത്തീകരിക്കാനയോ എóതു മാത്രമാണ് എóെ സന്ദേഹിപ്പിക്കുóത്. എടുത്തു പറയാവുó എന്തെങ്കിലും കഴിവുകളോ പ്രാപ്തിയോ അവകാശപ്പെടാനിñാത്ത സാധാരണക്കാരിയായ എന്റെ ജീവിതം ഗുരു മഹനീയമായ നിലയിð മാറ്റിമറിച്ചു.

No comments:

Post a Comment