Thursday, August 11, 2011

ശിഹാബ് തങ്ങള്‍ ഓര്‍മ്മ


ഏറ്റവും ആദരണീയനും കേരളചരിത്രത്തിലെ ആദ്ധ്യാത്മികതേജസ്സുമായ
പാണക്കാട് സയ്യിദ് മുഹമ്മദലി ശിബാഹ് തങ്ങള്‍ ഓര്‍മ്മയായിട്ട്
രണ്ടുവര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.

ശിഹാബ് തങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എല്ലാവരുടേയും മന
സ്സില്‍ അലയടിക്കുന്നു. സ്വകാര്യമായ ഒരു സ്മരണ എല്ലാവര്‍ക്കും
ശിഹാബ് തങ്ങളെക്കുറിച്ചുണ്ടാകും. സൗമ്യമായ ഒരു സ്പര്‍ശം പോലെയായിരുന്നു
അദ്ദേഹത്തിന്റെ സാന്നിദ്ധ്യം. കടുത്ത വിമര്‍ശകരെ പോലും അടുത്ത സുഹൃത്താക്കി മാറ്റുന്ന ഒരു ആത്മീയസാന്നിദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പണ്ഡിതന്‍, ചിന്തകന്‍, എഴുത്തുകാരന്‍, ഇന്ത്യയിലെ
പ്രമുഖ രാഷ്ട്രീയകക്ഷിയുടെ സാരഥി എന്നീ നിലകളിലൊക്കെ അദ്ദേഹം നാടിന്
ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.

കേരളചരിത്രത്തിലെ എക്കാലവും നിറഞ്ഞുനില്‍ക്കുന്ന സജീവമായ ന
ാമധേയമാണ് ശിഹാബ് തങ്ങളുടേത്. ആയിരക്കണക്കിന് വരുന്ന ജനഹൃദയങ്ങളെ
ആത്മീയമായും സാമൂഹ്യമായും രാഷ്ട്രീയമായും കീഴടക്കിയ ഒരു നേതാവ്
ഇതുപോലെയുണ്ടാകുമോ എന്നു സംശയമാണ്. വ്യക്തിപ്രഭാവം കൊണ്ടുമാത്രം
സാധ്യമാകുന്ന ഒന്നല്ല ഈ പ്രത്യേകത, അതിനു പിന്നില്‍ അടിയുറച്ച ഈശ്വരചിന്തയും
ദൈവത്തിന്റെ അഭൗമമായ പരിലാളനയും ഉണ്ടെന്നു ഞാന്‍മനസ്സിലാക്കുന്നു.

ശിബാഹ് തങ്ങളുടെ പ്രവര്‍ത്തനശൈലി ആര്‍ക്കും അനുകരിക്കാവുന്ന ഒന്നല്ല. വളരെയേറ
തിരക്കുകളുള്ള ഒരാള്‍.. എന്നിട്ടുപോലും വളരെ സാവകാശത്തോടെയും
സമഭാവനയോടെയും എല്ലാവരോടും ഒരുപോലെ പെരുമാറുന്നു. തിരക്ക് അദ്ദേഹത്തെ
ലവലേശം ബാധിച്ചിരുന്നില്ല. കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തുന്ന ഏതൊരാളുടേയും
പ്രശ്‌നം പരിഹരിച്ചതിനുശേഷമേ അദ്ദേഹം കസേരയില്‍ നിന്നെഴുന്നേറ്റിരുന്നുള്ളൂ.
നാടിന്റെ നാനാഭാഗത്തുനിന്നും അദ്ദേഹത്തെ കാണാനും ദു:ഖങ്ങള്‍ക്കു അറുതി
വരുത്താനുമായി പതിനായിരക്കണക്കിന് ആളുകളെത്തി. കൊടപ്പനക്കുന്നു തറവാടും
സയ്യിദ് ശിഹാബലി തങ്ങളും എന്നും അശരണരുടെ അഭയകേന്ദ്രസ്സമായിരുന്നു. ഒരു
തീര്‍ത്ഥാടനം പോലെയായിരുന്നു ജനങ്ങളുടെ അവിടേക്കുള്ള സഞ്ചാരം.

ഈശ്വരചൈതന്യം എല്ലായ്‌പ്പോഴും സ്ഫുരിച്ചുനിന്ന ആ വലിയ വ്യക്തിത്വത്തിന്റെ
കര്‍മ്മമേഖല അതി വിപുലമായിരുന്നു. പ്രവാചകന്‍ മുഹമ്മദുനബിയുടെ പ
രമ്പരയില്‍പ്പെട്ട വിശിഷ്ടവ്യക്തി എന്ന നിലയില്‍ ധാര്‍മ്മികമൂല്യങ്ങളിലൂന്നി ജനങ്ങളെ
മുേന്നാട്ടുനയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമപരിഗണന.. ഇന്ത്യന്‍
യൂണിയന്‍ മുസ്ലീംലീഗിന്റെ അദ്ധ്യക്ഷന്‍ മാത്രമായിരുന്നില്ല , ഏതാണ്ടു മുന്നൂറ്റി എണ്‍പ
തിലധികം മഹല്ലുകളുടെ ഖാസി കൂടിയായിരുന്നു അദ്ദേഹം.

ശിഹാബ് തങ്ങളുടെ ചിത്രം ഓരോരുത്തുരേടുയം മനസ്സുകളിലുമുണ്ട്. അവയോരോന്നും
വ്യത്യസ്തചിത്രങ്ങളായിരിക്കും. എന്നാല്‍ ആ വ്യത്യസ്തതയിലും വിട്ടുമാറാത്ത ഒന്നുണ്ട്.
അതാണ് എപ്പോഴും സൗമ്യമായി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ആ മുഖം. എപ്പോഴും ഒരു
മന്ദഹാസഭാവത്തോടെയാണ് ശിഹാബ് തങ്ങളെ കണ്ടിട്ടുള്ളത്. സൗമ്യമായ, പ്രകാശമാന
മായ ഭാവം. എല്ലാവരോടും സമഭാവനയോടു കൂടിയാ പെരുമാറ്റം. ധനികനെന്നോ ദരിദ്രനെന്നോ പ
ണ്ഡിതനെന്നോ പാമരനെന്നോ അദ്ദേഹത്തിനു മുന്നില്‍ വ്യത്യാസമുണ്ടായിരുന്നില്ല.
തന്നെ വന്നു കാണുന്ന ഏതൊരു സാധുമനുഷ്യന്റെയും പ്രശ്‌നം തന്റെ തന്റൈ പ്രശ്‌ന
മായി അദ്ദേഹം കണക്കാക്കി. സഹജീവിയുടെ കണ്ണീര്‍ സ്വന്തം കണ്ണുനീര്‍ തന്നെയെന്നു
അദ്ദേഹം തന്റെ പ്രവൃത്തികള്‍വഴി കൂടെയവരിലും ബോധമുണ്ടാക്കി. പാവപ്പെട്ടവന്റെ
കണ്ണീര്‍ തുടയ്ക്കുന്നതിനാണ് അദ്ദേഹം ജീവിതത്തിലെ ഏറിയപങ്കും നീക്കിവച്ചത്.
ഈ ആത്മനിഷ്ഠ തന്നെയാണ് മുസ്ലീം സമൂഹത്തിന് മാത്രമല്ല കേരളീയ സമൂഹത്തിന
ാകമാനം അദ്ദേഹം സമാനതയില്ലാത്ത ആത്മീയനേതാവായി മാറിയത്.

ഏതാണ്ടു മൂന്നു പതിറ്റാണ്ടിലേറെ കാലമാണ് അദ്ദേഹം ആത്മീയ-രാഷ്ട്രീയ നേതൃസ്ഥാനത്തു നിലകൊണ്ടത്. ജാതിമതഭേദമന്യെ ലോകജനതയുടെ ആദരവുകള്‍ ഏറ്റുവാങ്ങിയ ശിഹാബ്
തങ്ങള്‍ തന്റെ എഴുപത്തിമൂന്നാം വയസ്സിലാണ് വിടപറഞ്ഞത്. താന്‍ ഒന്നും ആഗ്രഹിച്ച്
നേടിയതല്ല എന്നു ശിഹാബ് തങ്ങള്‍ എഴുതിയത് ഈയിടെ വായിക്കുകയുണ്ടായി. ഒന്നും
ആഗഹിക്കാതെ തന്നെ എല്ലാം തേടിയെത്തുന്ന സൗഭാഗ്യം. അത് മഹത്തുക്കളുടെ
ലക്ഷണമാണ്.

മുപ്പത്തിയൊന്‍പതാമത്തെ വയസിലാണ് അദ്ദേഹം ഇന്ത്യന്‍ യൂണിയന്‍
മുസ്ലീം ലീഗിന്റെ സംസ്ഥാനപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട്
ദീര്‍ഘകാലം അദ്ദേഹം പ്രസ്ഥാനത്തെ നയിക്കുകയുണ്ടായി. അദ്ദേഹം ഭാരവാഹിത്വം
വഹിച്ച മറ്റു സംഘടനകളുടെയും ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെയും എണ്ണമെടുത്താല്‍
അത് ഒരു പട്ടികയിലും ഒതുങ്ങുന്നില്ലായെന്നു കാണാനാകും. ശിഹാബ് തങ്ങളുടെ
അനുഗ്രഹമുണ്ടങ്കില്‍ ഏതു പ്രസ്ഥാനവും വളര്‍ന്നുപന്തലിക്കും എന്നതായിരുന്നു
അവസ്ഥ. രാജ്യത്തും വിദേശത്തുമായി അദ്ദേഹം തുടക്കം കുറിച്ചിട്ടുള്ള എത്രയോ
സംരഭങ്ങള്‍ വിജയക്കൊടി പാറിനില്‍ക്കുന്നതു കാണാം.

അധികാരത്തോട് എന്നും അകന്നുനില്‍ക്കുക എന്നതായിരുന്നു ശിബാഹ്
തങ്ങളുടെ മനോഭാവം. പക്ഷെ അധികാരം എപ്പോഴും അദ്ദേഹത്തിന്റെ അരികില്‍ ചുറ്റിപ്പറ്റിനിന്നു. എടുത്തു പ്രയോഗിക്കാമായിരിന്നിട്ടും അധികാരത്തില്‍നിന്നും എന്നും അകലെ നില്‍ക്കാനാണ്
അദ്ദേഹം ശ്രമിച്ചത്.

ആത്മീയ-രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു പിറകില്‍ സാഹിത്യകുതുകിയായ ഒരു
ശിഹാബ് തങ്ങളുണ്ട്. ഏറെ പ്രശസ്തമായ വിദേശ സര്‍വ്വകലാശാലയില്‍നിന്നാണ്
അദ്ദേഹം ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയത്.
ദര്‍സ് പഠനത്തിനും സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം ഈജിപ്തിലെ അല്‍- അഹ്‌സര്‍
സര്‍വ്വകലാശാലയില്‍ അദ്ദേഹം ഉപരിപഠനം നടത്തി. കെയ്‌റോ സര്‍വകലാശാലയിലെ അറബി
ഡിപ്പാര്‍ട്ടുമെമെന്റില്‍നിന്നും ലിസാന്‍സ് ബിരുദം നേടി. അറബി ഭാഷയിലും
സാഹിത്യത്തിലും അവഗാഹം നേടിയ ശിഹാബ് തങ്ങള്‍ സൂഫിസത്തിലും പ
രിജ്ഞാനം നേടി.

ശിഹാബ് തങ്ങളെ കേരളത്തിലെ വ്യത്യസ്തനായ ആദ്ധ്യാത്മിക-ആചാര്യന്‍
എന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതിനു കാരണം സൂഫി സന്യാസവഴിയോടുള്ള
അദ്ദേഹത്തിന്റെ അടുപ്പമാണ്. കെയ്‌റോ സര്‍വകലാശാലയിലെ പഠനകാലത്ത് അദ്ദേഹം നിരവധി സൂഫിസന്യാസമാരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുരു. സൂഫിവര്യനായ ഷെയ്ക് ഹലീമിനു കീഴില്‍ മൂന്നുവര്‍ഷത്തോളം അദ്ദേഹം ശിഷ്യനായി കഴിഞ്ഞു. ഈജിപ്തില്‍ പഠിക്കുന്ന
കാലത്തുതന്നെ അദ്ദേഹം നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു. മലയാളത്തിലും
അറബിയിലുമായി നിരവധി ആദ്ധ്യാത്മികലേഖനങ്ങള്‍ അക്കാലത്ത് അദ്ദേഹം പ്ര
സിദ്ധപ്പെടുത്തി. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും ഇതൊരു
അമൂല്യമുതല്‍ക്കൂട്ടാണ്.

ശിബാഹ് എന്ന അറബി വാക്കിന് തീജ്വാല എന്നാണ് അര്‍ത്ഥമെന്നു ഞാന്‍ മന
സ്സിലാക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ശിബാഹ് തങ്ങള്‍ ഒരു തീജ്വാല തന്നെയായിരുന്നു.
ആ ജ്വാലയിലെ വെളിച്ചവും ചൂടും കേരളത്തെ ഏകഭാവത്തോടെ മുന്നോട്ടുനടത്തി.
മതേതര കേരളത്തിന് ശിഹാബ് തങ്ങളോടുള്ള കടപ്പാട് ഏറെയാണ്. അദ്ദേഹത്തിന്റെ
പക്വതയാര്‍ന്ന നേതൃത്വം മാതൃകാപരമായിരുന്നു.

അത്തരം വ്യക്തിത്വങ്ങള്‍ അപൂര്‍വ്വമായേ ഉണ്ടാകുന്നുള്ളൂ. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ- ആത്മീയ ഭൂമികയില്‍ വലിയ ശൂന്യതയാണ് ശിഹാബ് തങ്ങളുടെ വിയോഗം മൂലമുണ്ടായിരിക്കുന്നത്.
ആ ശൂന്യതയുടെ കൂടി രണ്ടു വര്‍ഷമാണ് പിന്നിടുന്നത്. പക്ഷെ ശിഹാബ്
തങ്ങളെക്കുറിച്ചുള്ള സജീവമായ ഓര്‍മ്മകള്‍ ആ ശൂന്യതയെ ഇല്ലാതാക്കുന്നതാണ്. .
നമ്മളെ എല്ലാവരേയും കൂടുതല്‍ കര്‍മ്മനിരതരും ധര്‍മ്മചിന്തകരുമായി മാറ്റുന്ന
ഒരപൂര്‍വ്വമായ ഊര്‍ജ്ജപ്രവാഹം ആ സ്മരണകളില്‍ നിന്നും ലഭിക്കുന്നുണ്ട്.

No comments:

Post a Comment