Wednesday, August 10, 2011

തിരുവനന്തപുരത്തുമാത്രം ഒന്നരലക്ഷത്തോളം പേര്‍ ഫെയ്‌സ്ബുക്ക് അംഗങ്ങളാണ്




മാധ്യമലോകത്തെ പുത്തന്‍ചിന്തകളുടേയും ആശയങ്ങളുടേയും പുതിയ തരംഗമാണ് ശ്രീ ശ്രീനിവാസന്‍. മാധ്യമലോകത്തെ പുതുചലനങ്ങളെപ്പറ്റിയും സാങ്കേതിക വിദ്യാവികാസത്തെപ്പറ്റിയും ഈ മലയാളി ചെറുപ്പക്കാരന്റേതാണ് ഇന്ന് അവസാനവാക്ക്. മാധ്യമവിദഗ്ദ്ധനും കൊളംബിയ സര്‍വ്വകലാശാലയിലെ ഡിജിറ്റല്‍വിഭാഗം തലവനുമായ പ്രൊഫ. ശ്രീ ശ്രീനിവാസന്‍ തിരുവനന്തപുരം സ്വദേശിയാണ്. മുന്‍ അംബാസിഡറും വിദേശകാര്യ വിദഗ്ദനുമായ ഡോ. ടി.പി ശ്രീനിവാസന്റെ ഏകമകന്‍ കൂടിയാണ് ശ്രീ. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കില്‍ ശ്രീ ശ്രീനിവാസന്‍ ഈയിടെ പ്രഭാഷണത്തിനായി എത്തി.


കേരളത്തിലേക്ക് വല്ലപ്പോഴുമാണേല്ലാ യാത്ര.


കേരളത്തിലെ മാറ്റങ്ങള്‍ ആശാവഹമാണോ? കേരളം മാറിയിരിക്കുന്നു എന്നു പറയാന്‍ സന്തോഷമേയുള്ളൂ. ആഗോളവല്‍ക്കരണവും സാങ്കേതിക വിദ്യാവികാസവുമൊക്കെ ലോകത്തിലെ ഏതു നാടിനെയും ഒരുപോലെയാക്കിയിട്ടുണ്ട്്്. മാധ്യമങ്ങള്‍ ഇന്ത്യയില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. മലയാളത്തില്‍ മാത്രം എത്ര ചാനലുകളാണ് പ്രവര്‍ത്തിക്കുന്നത്. നേരേമറിച്ച് അമേരിക്കയില്‍ നാലോ അഞ്ചോ പ്രമുഖ ചാനലുകള്‍ മാത്രമാണുള്ളതെന്നു കാണാം.


കമ്പ്യൂട്ടര്ഗുമ് ഇന്റര്‍നെറ്റുമൊക്കെ മലയാളിജീവിതത്തെ മാറ്റിമറിച്ചു എന്നുപറയാനാകുമോ?


സാങ്കേതികവിദ്യയുടെ വളര്‍ച്ച അഭിമാനകരമായ പല നേട്ടങ്ങളും കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ട്്്. ഏതു പുതിയ ടെക്‌നോളജിക്കും അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്്്്. വിവേചനഅധികാരത്തോടെ കൈകാര്യം ചെയ്യുക. ടെക്‌നോളജി അതെന്തുതന്നെയായാലും അതിനെക്കുറിച്ചുള്ള അറിവുസമ്പാദിക്കുക, കൈകാര്യം ചെയ്യാന്‍ പഠിക്കുക. ഇതാണുവേണ്ടതെന്ന്്് ഞാന്‍ എല്ലാവരോടും പറയാറുണ്ട്്്.


സോഷ്യല്‍മീഡിയ നെറ്റുവര്‍ക്കുകള്‍ മലയാളിജീവിതത്തില്‍ വരുത്തിയ മാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ?


തീര്‍ച്ചയായും. മലയാളിഭാര്യയും ഭര്‍ത്താവുമൊക്കെ ഒരേ കൂരയ്ക്കു കീഴിലിരുന്ന്്് ചാറ്റുചെയ്യുകയും, ഇ-മെയില്‍ അയക്കുകയും ചെയ്യുന്നുവെന്നൊക്കെ പറയുന്നത് അതിശയോക്തിയല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്തുമാത്രം ഒന്നരലക്ഷത്തോളം പേര്‍ ഫെയ്‌സ്ബുക്ക് അംഗങ്ങളാണ്. ഞാന്‍ ഒരാശയം ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തപ്പോള്‍ തൊട്ടടുത്ത നിമിഷങ്ങളിലായി ആയിരത്തോളം പ്രതികരണങ്ങളാണ് തിരുവനന്തപുരത്തു നിന്നുമാത്രം ലഭിച്ചത്. പത്രം, ടെലിവിഷന്‍ തുടങ്ങിയ പൊതുമാധ്യമങ്ങളിലൂടെ പ്രശസ്തരായവര്‍ മാത്രം സംസാരിക്കുമ്പോള്‍ സാധാരണക്കാരായ ആളുകള്‍ സോഷ്യല്‍മീഡിയകളിലൂടെ തങ്ങളുടെ അഭിപ്രായങ്ങള്‍ വിളിച്ചുപറയുന്നു. അഭിപ്രായരൂപീകരണത്തില്‍ ഇത്തരം നവമാധ്യമങ്ങളെ ഇനി അവഗണിക്കാനാകില്ല. നോക്കൂ, കേരളാമുഖ്യമന്ത്രി ഉമ്മന്‍ചാന്‍ിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍പോലും സോഷ്യല്‍മീഡിയകള്‍ക്കും അവരുടെ വാക്കുകള്‍ക്കും ഇടംനല്‍കിയിരിക്കുന്നു. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരികയാണ്. സാങ്കേതികവിദ്യകള്‍ വാഴ്ത്തപ്പെടുമ്പോഴും അതിന്റെ ദുരുപയോഗങ്ങള്‍ കണ്ടില്ലെന്നുനടിക്കാനാകുമോ? നോക്കൂ, ഇന്ത്യ ഇപ്പോള്‍ ഫേസ് ബുക്ക് ഉപയോഗത്തില്‍ അഞ്ചാംസ്ഥാനത്താണ്. പുതിയ സാങ്കേതികവിദ്യകള്‍ വലിയ വിപ്‌ളവങ്ങള്‍ സൃഷ്ടിക്കുന്നു. പക്ഷെ അവയ്ക്ക് അതിന്റെതായ ദോഷവശങ്ങളുമുണ്ട്്്്്. നല്ലഫലങ്ങള്‍ ഉപയോഗിക്കുന്നിടത്താണ് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ വിജയം.


മാധ്യമലോകത്തിലെ പുതിയ ചലനങ്ങള്‍ എന്തെല്ലാമാണ്?


എന്നും പുതുമകള്‍, ഓരോ സെക്കന്റിലും പുതിയ ആശയങ്ങള്‍ പിറവിയെടുക്കുന്നു. അച്ഛനെപ്പോലെ ഞാനും വിദേശകാര്യസര്‍വീസില്‍ ജോലി ചെയ്യണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ഞാന്‍ ജേര്‍ണലിസം തെരഞ്ഞെടുത്തപ്പോള്‍ അമ്മയ്ക്ക് പരിഭ്രമമായി. പക്ഷെ ഞാനത് ഗൗരവത്തോടെയാണ് കാണുന്നതെന്നുമനസ്സിലായപ്പോള്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിച്ചു. ഇന്നുഞാന്‍ തെരഞ്ഞെടുത്ത വഴിയെപ്പറ്റി അവര്‍ക്കു മതിപ്പാണ്. ഏതുമേഖലയായാലും നമ്മുടെ സമീപനങ്ങളാണ് വിജയങ്ങള്‍ സമ്മാനിക്കുന്നത്.

No comments:

Post a Comment