Wednesday, August 10, 2011

മലയാളം പറയുന്ന മറ്റൊരു മുഖ്യമന്ത്രി


ഉമ്മന്‍ചാണ്ടിയെക്കൂടാതെ മലയാളം നന്നായി പറയുന്ന മറ്റൊരു മുഖ്യമന്ത്രികൂടി ഇന്ത്യാമഹാരാജ്യത്ത്. മറ്റാരുമല്ല തൊട്ടയല്‍പക്കമായ കര്‍ണാടകത്തിലെ മുഖ്യമന്ത്രിയായി അവരോധിതനായ ഡി.വി സദാനന്ദഗൗഡ തന്നെ. ഗൗഡയ്ക്ക് മലയാളം മാത്രമല്ല, മലയാളദേശത്തെ രാഷ്ട്രീയവും രാഷ്ട്രീയവടംവലികളും നന്നായറിയാം. നിലവില്‍ ബി.ജെ.പി കേരളഘടകത്തിന്റെ ചുമതലക്കാരനാണ് മുന്‍മുഖന്ത്രിയായ യെദിയൂരിയപ്പയുടെ വിശ്വസ്തന്‍കൂടിയായ സദാനന്ദഗൗഡ.

യെദിയൂരിയപ്പയുടെ ആശ്രിതവത്സലനാണെങ്കിലും അദ്ദേഹം വലിക്കുന്ന ചരടുകള്‍
ക്കനുസരിച്ച് ചലിക്കുന്ന പാവയല്ല ഗൗഡയെന്നു പുതിയ മുഖ്യമന്ത്രിയെ നന്നായറിയുന്നവര്‍ പറയും. പൊടുന്ന്‌നെയുണ്ടായ രാഷ്ട്രീയാനിശ്ചിതത്വങ്ങളാണ് അമ്പത്തിയെട്ടുകാരനായ ഗൗഡയെ മുഖ്യമന്ത്രിക്കസേരയിലെത്തിച്ചത്. കര്‍ണാടക ബി.ജെ.പിയിലെ ഗ്രൂപ്പുവടംവലികള്‍ ഗൗഡയുടെ കസേരയുടെ കാലുകളെ ഇളക്കംകൂടാതെ എത്രകാലം പിടിച്ചുനിര്‍ത്തുമെന്നാണിനി
കണ്ടറിയാനുള്ളത്.

ഗ്രൂപ്പുബലാബലങ്ങളില്‍ മുന്‍മുഖ്യമന്ത്രി യെദിയൂരിയപ്പൊക്കം നിന്ന ഗൗഡ മറ്റൊരര്‍ത്ഥത്തില്‍ ഗ്രൂപ്പുകളിയുടെ ഇരകൂടിയാണ്. ഒന്നരവര്‍ഷം മുമ്പ് ബി.ജെ.പി സംസ്ഥാനപ്രസിഡന്റു പദവിസ്ഥാനം തെറിച്ചത് മറ്റൊന്നുംകൊണ്ടായിരുന്നില്ല. തന്നെ നീക്കുകയും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാവുകയും ചെയ്‌യ ഈശ്വരപ്പയുടെ നോമിനി ജഗദീഷ്‌ഷെട്ടാറെ മലര്‍ത്തിയടിച്ചാണ് മുഖ്യമന്തിസ്ഥാനം
പിടിച്ചടക്കിയതെന്ന വസ്തുത ഗൗഡയെ സന്തോഷിപ്പിക്കുന്നുണ്ട്്്. പന്തുകളി കാണാനിഷ്ടപ്പെടുന്ന ഗൗഡ പന്തുതട്ടുന്നതിലും താന്‍ മിടുക്കനാണെന്നു ഒരുവട്ടംകൂടി തെളിയിച്ചിരിക്കുന്നുവെന്നുമാത്രം.

പക്ഷെ കാര്യങ്ങള്‍ ഇനിയത്ര നിസ്സാരമല്ല. തന്റെ ഗോള്‍മുഖത്തേക്ക് പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും പന്തുമാത്രമല്ല, സ്വന്തം പാര്‍ട്ടിയുടെ സെല്‍ഫ്‌ഗോള്‍ ഉദ്യമങ്ങളും അദ്ദേഹത്തിന് നേരിടേണ്ടിവരും.

സദാനന്ദഗൗഡയ്ക്ക് ഒരു കോഴിപോരാളിയുടെ ശൗര്യമുണ്ടെന്നു സഹപ്രവര്‍ത്തകര്‍ കളിയായി പറയാറുണ്ട്്്. കോഴിപ്പോരിനു പ്രസിദ്ധമായ സുള്ള്യയിലെ മണ്ടൈകൊലു ഗ്രാമത്തില്‍ ജനിച്ചു എന്നതാണ് ഇതിനുള്ള കാരണം. ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയ ഗൗഡ പഠിക്കുന്നകാലത്തു തന്നെ എ.ബി.വി.പിയുടെ തീപ്പൊരി നേതാവായിരുന്നു. പഠനാന്തരം പബ്‌ളിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവെച്ചാണ് അദ്ദേഹം ബിജെപിയില്‍ സജീവമാകുന്നത്. പദവികള്‍ ഓരോന്നായി പിന്നാലെവന്നു. 1989 ല്‍
നിയമസഭയിലേക്കുള്ള ആദ്യതെരഞ്ഞെടുപ്പില്‍ പക്ഷേ പരായമടഞ്ഞു. പിന്നീടുനടന്ന തെരഞ്ഞെടുപ്പുകളില്‍
ഓരോന്ന്ിലും വിജയംകണ്ടു. മികച്ച സാമാജികനെന്നു പേരെടുത്ത ഗൗഡ പ്രതിപക്ഷനേതാവായും തിളങ്ങി. 2004 ലും 2009ലും ചിക്കമംഗലൂരില്‍നിന്നും പാര്‍ലമെന്റിലെത്തി. 2008ല്‍ ദക്ഷിണേന്ത്യയിലെ ആദ്യമായി ബിജെപി അധികാരം പിടിച്ചെടുക്കുമ്പോള്‍ ഗൗഡയായിരുന്നു പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍. കര്‍ണാടക നിയമസഭയിലോ നിയമനിര്‍ണാണ കൗണ്‍സിലിലോ അംഗമല്ലാത്ത ഗൗഡ അസംബ്‌ളിയിലേക്ക് താമസിയാതെ ഒരു തെരഞ്ഞെടുപ്പുകൂടി നേരിടും.

കേരളത്തിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള വീരപ്പമൊയ്‌ലിക്കു ശേഷം തീരദേശകര്‍ണാടകയില്‍ നിന്നും മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെയാളാണ് സദാനന്ദഗൗഡ. കാസര്‍കോടന്‍ അതിര്‍ത്തി കടന്നുവന്നാല്‍ ഗൗഡ എപ്പോഴും പറയുന്നത് മലയാളമാണ്. പറയുന്നത് കന്നഡയാണെങ്കിലും മലയാളമാണെങ്കിലും അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും ഇനി കരുതലോടെയേ കാണൂ.
ബിജെപിയുടെ തരിപ്പണമായ പ്രതിച്ഛായ വീണെ്്ടടുക്കാന്‍ അദ്ദേഹത്തിന് ഏറെ പണിയെടുക്കേിവരും എന്നതുമാത്രമായിരിക്കില്ല അതിനുള്ളകാരണം.

No comments:

Post a Comment